Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:10 AM GMT Updated On
date_range 2 Oct 2017 5:10 AM GMTഉദ്യോഗസ്ഥരുടെ കുറവ്: സർേവ നടപടികൾ ഇഴയുന്നു
text_fieldsbookmark_border
ഒറ്റപ്പാലം: ആവശ്യത്തിന് സർവേയർമാർ ഇല്ലാത്തതുമൂലം റവന്യൂ ഡിവിഷനിലെ അനധികൃത ൈകയേറ്റങ്ങളും റീ സർവേ നടപടികളും ഇഴയുന്നു. പ്രതിമാസം അഞ്ചു ൈകയേറ്റങ്ങളെങ്കിലും കണ്ടെത്തണമെന്ന് മാസങ്ങൾക്ക് മുമ്പ് ഒറ്റപ്പാലം സബ് കലക്ടർ നിർദേച്ചിരുന്നെങ്കിലും പാലിക്കാൻ കഴിയുന്നില്ല. വീഴ്ചക്ക് കാരണം സർവേയർമാരുടെ കുറവാണെന്നാണ് റവന്യൂ വകുപ്പിെൻറ മറുപടി. റീ സർവേ സംബന്ധിച്ച പരാതികളും അപേക്ഷകളും തീർപ്പാക്കാതെ കെട്ടിക്കിടക്കാൻ കാരണവും സർവേയർമാരുടെ ക്ഷാമമാണെന്നാണ് വിലയിരുത്തൽ. ൈകയേറ്റങ്ങൾ സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളന്നുതിട്ടപ്പെടുത്തണമെന്നതാണ് വ്യവസ്ഥ. സർവേ പരീക്ഷ കഴിഞ്ഞുവരുന്നവരാണ് വില്ലേജ് ഓഫിസർമാരെങ്കിലും ഇവരാരും ൈകയേറ്റങ്ങൾ അളന്നുതിട്ടപ്പെടുത്താനോ റീ സർവേക്കാവശ്യമായ അളവ് നടത്താനോ തയാറല്ല. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പരിശോധനകൾക്ക് ജോലിഭാരം കൂടുതലുള്ള സർവേയർതന്നെ വേണമെന്ന നിലപാടാണ് നിർദേശം പാലിക്കുന്നതിലെ വീഴ്ചക്കും ഫയലുകൾ കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നത്. സർവേയർമാരുടെ പഴകിയ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story