Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:08 AM GMT Updated On
date_range 1 Oct 2017 5:08 AM GMTറിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയോളം തട്ടിയെടുത്ത അധ്യാപിക അറസ്റ്റിലായി
text_fieldsbookmark_border
റിയൽ എസ്റ്റേറ്റ് ബിസിസ്: ഒരു കോടിയോളം തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ വളപട്ടണം: റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് നിരവധിപേരിൽനിന്നായി ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ അധ്യാപിക അറസ്റ്റിൽ. നാറാത്ത് സ്വദേശിനിയും കണ്ണൂർ ബല്ലാർഡ് റോഡിലെ വാടകവീട്ടിൽ താമസക്കാരിയുമായ ജ്യോതി എന്ന കെ.എൻ. ജ്യോതിലക്ഷ്മിയെയാണ് (47) ശനിയാഴ്ച രാവിലെ വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത് േകാടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ കണ്ണൂർ ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അഴീക്കോട് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപികയായി ജോലിചെയ്തുവരുന്ന ജ്യോതിലക്ഷ്മി 2015ൽ പ്രവാസിയായ അഴീക്കോട്ടെ മുകുന്ദൻ എന്നയാളിൽനിന്ന് റിയൽ എസ്റ്റേറ്റ് ഇടപാടിനെന്നപേരിൽ 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് ഒരു പരാതി. തളിപ്പറമ്പ് പൂവ്വത്തെ ഒന്നര ഏക്കർ ഭൂമി ജ്യോതിയുടെയും മുകുന്ദെൻറയും ഉടമസ്ഥതയിൽ വാങ്ങാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ, ഭൂമി വാങ്ങാതെ വിശ്വാസവഞ്ചന നടത്തിയതായാണ് കേസ്. കതിരൂരിലെ കുഞ്ഞിക്കണ്ണൻ എന്നയാളെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങിയ കേസും നിലവിലുണ്ട്. പണം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് പിന്നീട് കുഞ്ഞിക്കണ്ണൻ ജീവനൊടുക്കുകയായിരുന്നു. മകളുടെ കല്യാണത്തിന് പണം തിരിച്ചുചോദിച്ചപ്പോൾ ജ്യോതി ഇയാളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പരാതി. നാറാത്ത് സ്വദേശി ചന്ദ്രൻ എന്നയാളിൽനിന്ന് 12 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുത്തില്ലെന്ന കേസും നിലവിലുണ്ട്. തളിപ്പറമ്പ് ഭാഗത്ത് വസ്തു ഇടപാട് നടത്താമെന്ന് പറഞ്ഞ് മറ്റു പലരിൽനിന്നുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story