Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:32 AM GMT Updated On
date_range 31 July 2017 8:32 AM GMTmpg16 ലഭ‍്യത കൂടി; തക്കാളി വില കുറഞ്ഞുതുടങ്ങി
text_fieldsbookmark_border
നിലമ്പൂർ: കുതിച്ചുയർന്ന തക്കാളി വില കുറഞ്ഞുതുടങ്ങി. കിലോക്ക് നൂറിന് അടുത്തെത്തിയ വില ഞായറാഴ്ച സംസ്ഥാനത്ത് 50നും 40നുമിടയിലായി. കർണാടകയിലെ ഗുണ്ടൽപേട്ട, കോലാർ എന്നിവിടങ്ങളാണ് പ്രധാന ഉൽപാദനകേന്ദ്രം. ആന്ധ്രയിലും തക്കാളി ഉൽപാദനമുണ്ട്. പ്രതികൂല കാലാവസ്ഥയാണ് തക്കാളിക്കൃഷിയെ ബാധിച്ചത്. മഴ കനത്തതോടെ കൃഷിയിടങ്ങളിലേക്ക് വാഹനങ്ങൾ എത്താതിരുന്നതും കൃഷി നശിച്ചതും തിരിച്ചടിയായി. കാലാവസ്ഥ അനുകൂലമായതോടെ കൃഷിയിടങ്ങളിലേക്ക് വാഹനങ്ങൾ ചെല്ലാൻ തുടങ്ങിയതും ലഭ‍്യത വർധിച്ചതുമാണ് വില കുറയാൻ ഇടയാക്കിയത്. ഗുണ്ടൽപേട്ട മാർക്കറ്റിൽ നിന്നാണ് മലബാർ മേഖലകളിലേക്ക് തക്കാളി ഇറക്കുമതി കൂടുതലുള്ളത്. കിലോക്ക് 25നും 30നുമിടയിലാണ് ഞായറാഴ്ച ഇവിടുത്തെ മാർക്കറ്റിലെ മൊത്തവില. വരുംദിവസങ്ങളിലും വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story