Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:56 AM GMT Updated On
date_range 27 July 2017 8:56 AM GMTഎടക്കുളത്ത് അഴുക്കുചാലാക്കിയത് ഒന്നര പതിറ്റാണ്ട് ഉപയോഗിച്ച പാത
text_fieldsbookmark_border
തിരുനാവായ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അൺലോഡിങ് യാർഡ് വന്നപ്പോൾ അഴുക്കുചാലാക്കിയത് ഒന്നര പതിറ്റാണ്ട് നാട്ടുകാർ ഉപയോഗിച്ച പാത. യാർഡിെൻറ വടക്കുഭാഗത്തു കൂടി പോകുന്ന നാനൂറ് മീറ്ററോളം നീളമുള്ള ഈ അഴുക്കുചാൽ നിർമിച്ച സ്ഥലത്ത് മുമ്പ് കിഴക്കൻമുക്ക്, തോട്ടായ്, മാണിയങ്കാട് മേഖലയിലുള്ളവർ സ്ഥിരമായി സഞ്ചരിച്ചിരുന്നതും സാധനസാമഗ്രികൾ കൊണ്ടുപോയിരുന്നതുമായ പാതയായിരുന്നു ഇത്. 150 വർഷം മുമ്പ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷെൻറ ഗുഡ്സ് ഷെഡിലേക്ക് കൊടക്കൽ ടൈൽ ഫാക്ടറിയിൽ നിന്നുള്ള ഓടുകളും മറ്റും വണ്ടിയിൽ കയറ്റിയയക്കുന്നതിനായി കൊണ്ടുവന്നതും ഈ പാതയിലൂടെയായിരുന്നു. യാർഡിനോടനുബന്ധിച്ച് എഫ്.സി.ഐ ഗോഡൗൺ വരുമ്പോൾ ഈ പാത മാണിയങ്കാട് പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഗോഡൗണിനെതിരെ എതിർപ്പ് വന്നതിനെത്തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചതിനാൽ പാത വരുമെന്ന സ്വപ്നം പൊലിഞ്ഞു. അതോടെ അഴുക്കുചാലിെൻറ ഓരത്തുകൂടി നടന്നു പോകേണ്ട ഗതികേടായി. ഇപ്പോൾ അഴുക്കുചാലിൽ വെള്ളം കെട്ടി കൊതുകുവളർത്തു കേന്ദ്രമായിരിക്കുകയാണ്. CAPTION Tir w2 അഴുക്കുചാലായി മാറിയ പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story