Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:50 AM GMT Updated On
date_range 26 July 2017 9:50 AM GMTഹൃദ്രോഗത്തിന് ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടർ പിടിയിൽ
text_fieldsbookmark_border
എടപ്പാൾ : . തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കരുപീടിക ടി.എം. റഹീമാണ് (46) പിടിയിലായത്. എടപ്പാളിനടുത്ത് അണ്ണക്കമ്പാടം സെൻററിൽ ഇയാൾ നടത്തിയിരുന്ന സേയ്ഫ് ഹാർട്ട് ക്ലിനിക്കിൽനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രക്തചംക്രമണം വർധിപ്പിക്കാനുള്ള ചികിത്സ, അക്യുപങ്ചർ ആൻഡ് ഹിജാമ ചികിത്സ എന്നിവയാണ് നടത്തിയിരുന്നത്. ഹൃദയത്തിലെ ബ്ലോക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മാറ്റാമെന്ന് വിശ്വസിപ്പിച്ചിരുന്നത്രെ. ഇതിനായി 25,000 രൂപ മുതൽ 50,000 രൂപ വരെ ഫീസ് ഈടാക്കിയിരുന്നതായി എസ്.ഐ പറഞ്ഞു. ക്ലിനിക്കിന് മുന്നിൽ യോഗ്യതകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ വ്യാജമാണെന്ന് ജില്ല മെഡിക്കൽ ഓഫിസ് അധികൃതർ പറഞ്ഞു. ഒരുവർഷം അക്യുപങ്ചർ പഠിച്ചതിെൻറ സർട്ടിഫിക്കറ്റുണ്ട്. ഇതിെൻറ മറവിലാണ് ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നത്. വിവിധ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജില്ല മെഡിക്കൽ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ്, ബ്ലോക്ക് മെഡിക്കൽ ഓഫിസർ സജി, ഡോ. ഷിബുലാൽ, ഡോ. കെ.പി. അഫ്സൽ, വട്ടംകുളം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. Tir p6 doctor edapal അണ്ണക്കമ്പാടം സെൻററിലെ ക്ലിനിക്കിൽനിന്ന് ടി.എം. റഹീമിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story