Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോട്ട് കമ്പോസ്​റ്റ്​...

പോട്ട് കമ്പോസ്​റ്റ്​ വിതരണം

text_fields
bookmark_border
മലപ്പുറം: ഉറവിട മാലിന്യ സംസ്കരണത്തി​െൻറ ഭാഗമായി മലപ്പുറം നഗരസഭ പോട്ട് കമ്പോസ്റ്റുകൾ വിതരണം ചെയ്തു. വാർഡ് സഭകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങൾക്കാണ് നൽകിയത്. നേരത്തെ 600 കുടുംബങ്ങൾക്ക് പൈപ്പ് കമ്പോസ്റ്റും നൽകിയിരുന്നു. നഗരസഭ ചെയർപേഴ്‌സൺ സി.എച്ച്. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പരി അബ്ദുൽ മജീദ്, പി.എ. സലീം എന്ന ബാപ്പുട്ടി, മറിയുമ്മ ശരീഫ്, കൗൺസിലർ ഹാരിസ് ആമിയൻ, സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, ഹെൽത്ത് സൂപർ വൈസർ സുമതി, സി.ഡി.എസ് പ്രസിഡൻറുമാരായ വി.കെ. ജമീല, സമരിയ തുടങ്ങിയവർ പങ്കെടുത്തു. photo: mpmas nagarasaba ഹാജിമാർക്ക് യാത്രയയപ്പ് -------------------- മലപ്പുറം: ഹജ്ജിന് പോകുന്നവർക്ക് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ. സയ്യിദ് ഹുസൈൻ കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡൻറ് കെ. അബ്ദുൽ കരീം മൗലവി അധ്യക്ഷത വഹിച്ചു. കെ. റഹീം, സി.ടി. ഉമർ, അബ്ദുല്ല കാളാവ്, ടി. അസീസ് മൗലവി, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. ടി. ഷഹീർ ഖിറാഅത്ത് നടത്തി. മഹല്ല് സെക്രട്ടറി കെ. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വി.പി. ബഷീർ നന്ദിയും പറഞ്ഞു. എസ്.എസ്.എഫ് സാഹിത്യോത്സവ് മലപ്പുറം: എസ്.എസ്.എഫ് പെരിന്താറ്റിരി യൂനിറ്റ് സാഹിത്യോത്സവിൽ കല്ലുവെട്ടിക്കുഴി ബ്ലോക്ക് ജേതാക്കളായി. ഐക്കലപ്പടി, പാലാംപറമ്പ് ബ്ലോക്കുൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐക്കലപ്പടി ബ്ലോക്കിലെ ടി.കെ. മുഹമ്മദ് സനീൻ കലാപ്രതിഭയായി. കവി മണമ്പൂർ രാജൻ ബാബു സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള േട്രാഫി വിതരണം ജില്ല പഞ്ചായത്ത് മെംബർ അഡ്വ. ടി.കെ. റഷീദലി നിർവഹിച്ചു. എസ്.വൈ.എസ്. ജില്ല വൈസ് പ്രസിഡൻറ് എൻ.എം. സ്വാദിഖ്, മുഹമ്മദ് ആസിഫ് മേൽമുറി, ഇർഫാൻ സഖാഫി, സി.എച്ച്. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് സ്വാദിഖ് സ്വാഗതവും എ.കെ. ആശിഖ് നന്ദിയും പറഞ്ഞു. photo: mpmas ssf എസ്.എസ്.എഫ് സാഹിത്യോത്സവ് ജേതാക്കളായ കല്ലുവെട്ടിക്കുഴി ബ്ലോക്കിനുള്ള േട്രാഫി വിതരണം ജില്ല പഞ്ചായത്തംഗം ടി.കെ. റഷീദലി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story