Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണൽമന്ത ചിൽഡ്രൻസ്​...

മണൽമന്ത ചിൽഡ്രൻസ്​ പാർക്ക് തുറന്നു

text_fields
bookmark_border
പാലക്കാട്: നവീകരിച്ച മണൽമന്ത ചിൽഡ്രൻസ് പാർക്ക് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്. 10 ലക്ഷം രൂപ ചെലവിൽ പാലക്കാട് നിർമിതി കേന്ദ്രയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. ഭവദാസ്, പ്രിയ വെങ്കിടേഷ്, ശ്രീമതി, സി.വി. സതീഷ്, സി.എൻ. ഉമ, ആറുമുഖൻ തുടങ്ങിയവർ സംസാരിച്ചു. ചോർന്നൊലിക്കുന്ന മേൽക്കൂര പാടികളിൽ തോട്ടം തൊഴിലാളികൾക്ക് കഷ്ട ജീവിതം നെല്ലിയാമ്പതി: വർഷങ്ങളായി തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരാണെങ്കിലും മാന്യമായ വേതന വ്യവസ്ഥയോ താമസ സൗകര്യമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ കഷ്്ടജീവിതം നയിക്കുകയാണ് നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികൾ. പതിറ്റാണ്ടുകൾ പഴക്കമുള്ള, ഇടിഞ്ഞുവീഴാറായ എസ്റ്റേറ്റുപാടികളിലാണ് ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്നത്. മഴ ശക്തമായതോടെ പലരും ഭയത്തോടെയാണ് അന്തിയുറങ്ങുന്നത്. ആനമട, സൂര്യ പാറ, മീര ഫ്ലോർ എന്നിവിടങ്ങളിൽ ചോർന്നൊലിക്കുന്ന പാടികളുടെ മേൽക്കൂര അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർ തയാറായിട്ടില്ല. മേൽക്കൂര നന്നാക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തിന് തോട്ടം മാനേജ്മ​െൻറ് മുഖംതിരിക്കുകയാണ്. പല പാടികളും വാസയോഗ്യമല്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ മാറിത്താമസിച്ചു. നാമമാത്രമായ കൂലിക്ക് പണിയെടുക്കുന്ന ഇവർക്ക് വീട്ടുവാടക അധിക ബാധ്യതയാണ്. പലതവണ എസ്റ്റേറ്റ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കാലോചിതമായി പാടികൾ പുതുക്കി നിർമിക്കാൻ തൊഴിൽവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടും നടപ്പാക്കാൻ തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story