Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:30 AM GMT Updated On
date_range 23 July 2017 8:30 AM GMTഅറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പ്; തിരൂരിലെ ബസ് സമരം ഉപേക്ഷിച്ചു
text_fieldsbookmark_border
തിരൂർ: തകർന്നുകിടക്കുന്ന റോഡുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് 25 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽനിന്ന് തിരൂരിലെ ബസുകൾ പിന്മാറി. ആർ.ഡി.ഒ ടി.വി. സുഭാഷിെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മഴ തുടരുന്നതിനാലാണ് ടാറിങ് നടക്കാത്തതെന്നും തൽക്കാലം ഓട്ടയടക്കാൻ നടപടിയായിട്ടുണ്ടെന്നും റോഡ് വിഭാഗം അധികൃതർ യോഗത്തിൽ വ്യക്തമാക്കി. തിരൂർ-ചമ്രവട്ടം, തിരൂർ-പരപ്പനങ്ങാടി, കരിങ്കപ്പാറ-കോഴിച്ചെന റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. രണ്ട് മാസത്തിനകം പൂർണമായും ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, ജോ. ആർ.ടി.ഒ ഹരിദാസൻ, താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി. ഷറഫുദ്ദീൻ, െസക്രട്ടറി വി.പി. കുട്ടിഹസ്സൻ, വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ, ബസ് ഓർഗനൈസേഷൻ പ്രതിനിധികളായ മൂസ, കൃഷ്ണൻ, ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി പ്രതിനിധി റാഫി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story