Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:30 AM GMT Updated On
date_range 22 July 2017 8:30 AM GMTവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു
text_fieldsbookmark_border
ചങ്ങരംകുളം: പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവമാകുന്നതായി പരാതി. എടപ്പാൾ, ചങ്ങരംകുളം, പൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പിടിമുറുക്കിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വില്‍പന നടത്തുന്ന സംഘങ്ങളെ മാസങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിൽ എടുത്തതോടെ നിലച്ചിരുന്ന ലഹരി മാഫിയകളുടെ പ്രവര്‍ത്തനമാണ് വീണ്ടും സജീവമായത്. ഏജൻറുമാരായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് സംഘം വിപണി കണ്ടെത്തുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മറ്റ് വിദ്യാര്‍ഥികൾ അറിഞ്ഞാൽ പോലും പുറത്ത് പറയാൻ ഭയക്കുകയാണ്. പല തവണ കഞ്ചാവ് വില്‍പനക്കാരെയും ഇടനിലക്കാരെയും പിടികൂടിയിട്ടുെണ്ടങ്കിലും സംഘം പുറത്തിറങ്ങിയാല്‍ വീണ്ടും കഞ്ചാവ് വില്‍പന രംഗത്ത് സജീവമാകുകയാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയും പ്രദേശത്ത് ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. പ്രദേശങ്ങളില്‍ മദ്യശാലകള്‍ കുറവാണെങ്കിലും രാത്രിയായാൽ മദ്യ സംഘങ്ങള്‍ പ്രധാന ടൗണുകളില്‍ സജീവമാകുന്നതും പതിവായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ലഹരിക്കടിമപ്പെട്ട് റോഡില്‍ വീഴുന്നതും പതിവ് കാഴ്ചയാണ്. മദ്യശാലകള്‍ പലതും അടച്ച് പൂട്ടിയത് വ്യാജ വാറ്റ് സംഘങ്ങളും വിദേശ മദ്യ വില്‍പന സംഘങ്ങള്‍ക്കും കൊയ്ത്തുകാലമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story