Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:29 AM GMT Updated On
date_range 20 July 2017 8:29 AM GMTപുഞ്ചക്കൊല്ലി കോളനി ആട് ഗ്രാമമായി മാറുന്നു
text_fieldsbookmark_border
നിലമ്പൂർ: ആദിവാസി ക്ഷേമത്തിന് പട്ടികവർഗ വകുപ്പിെൻറ വിവിധ പദ്ധതികളുടെ ഭാഗമായി പുഞ്ചക്കൊല്ലി കോളനിയിൽ ആട് വളർത്ത് പദ്ധതി നടപ്പാക്കുന്നു. കോളനിയിലെ നാൽപ്പതിലധികം കുടുംബങ്ങൾക്ക് നാല് ആടുകൾ വീതം നൽകും. ഈ മാസം 24ന് പാലാട് ഗ്രൗണ്ടിൽ വിതരണം നടക്കും. മൂന്ന് പെണ്ണാടും ഒരു ആണാടുമാണ് നൽകുക. 15 കിലോയിൽ കുറയാത്ത തൂക്കമുള്ള ആടുകളെ ഇൻഷുർ ചെയ്താണ് നൽകുന്നത്. പെണ്ണാടിന് ഒന്നിന് 6,000 രൂപയിൽ കുറയാതെയും ആണാടിന് 6,500 രൂപയും കണക്കാക്കി നല്ലയിനം ആടുകളെയാണ് വിതരണം ചെയ്യുക. കോളനിയിൽ ഊരുകൂട്ടം ചേർന്നാണ് ഗുണഭോക്താകളെ തിരഞ്ഞെടുത്തത്. കൂട് നിർമാണത്തിന് ഒരു കുടുംബത്തിന് 20,000 രൂപ വരെ ധനസഹായം നൽകിയിരുന്നു. എല്ലാ ഗുണഭോക്താകളും കൂടുകളുടെ നിർമാണം പൂർത്തീകരിച്ചു. പ്രാദേശികമായാണ് ആടുകളെ കണ്ടെത്തുന്നത്. വിൽപന ആഗ്രഹിക്കുന്നവർ ആടുകളുമായി 24ന് പാലാട് ഗ്രൗണ്ടിൽ എത്തണം. ഡോക്ടറുടെ സാന്നിധ‍്യത്തിൽ പരിശോധിച്ച് ആരോഗ‍്യമുള്ള ആടുകളെ ഗുണഭോക്താകൾക്ക് തെരഞ്ഞെടുക്കാം. ആട് വിതരണം പൂർത്തിയാവുന്നതോടെ പുഞ്ചക്കൊല്ലി കോളനി ആട് വളർത്ത് ഗ്രാമമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story