Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 31 Aug 2017 8:14 AM GMTബിബിൻ വധക്കേസ് എൻ.ഐ.എ അന്വേഷിക്കണം -^ബി.ജെ.പി
text_fieldsbookmark_border
ബിബിൻ വധക്കേസ് എൻ.ഐ.എ അന്വേഷിക്കണം --ബി.ജെ.പി മലപ്പുറം: തിരൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് വിടണമെന്ന് ബി.ജ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതിന് മുൻകൈയെടുക്കണം. കേരളത്തിൽ ചുവപ്പൻ ഭീകരതയും ജിഹാദി ഭീകരതയും കൈകോർക്കുന്ന കാഴ്ചയാണ്. ബിബിൻ വധം സംയുക്തമായി നടത്തിയതാണെന്ന് സംശയിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പ് ബിബിെൻറ ഫോണിലേക്ക് വിദേശത്തുനിന്ന് വാട്സ്ആപ് സന്ദേശം വന്നിരുന്നു. പ്രാദേശിക ശക്തികളല്ല ഇതിന് പിന്നിലെന്ന് തെളിയിക്കുന്നതാണിത്. സന്ദേശങ്ങളുടെ വിവരങ്ങൾ പൊലീസിന് കൈമാറേണ്ടതിനാൽ പുറത്തുവിടാനാകില്ല. ഈയിടെ എൻ.ഐ.എ അറസ്റ്റ് ചെയ്തയാളുടെ അനുജന് ഈ കൊലപാതകവുമായി ബന്ധമുണ്ട്. മലപ്പുറം മതഭീകരവാദികളുടെ ഒളിത്താവളമായി മാറുകയാണ്. ഇവരെ പ്രീണിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കണ്ണൂരിൽ ഗണേശ ഉത്സവം അലങ്കോലപ്പെടുത്തിയത് പോലെ ശ്രീകൃഷ്ണ ജയന്തിയും അലങ്കോലമാക്കാൻ സി.പി.എം പദ്ധതിയിടുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സി.പി.എം നീക്കം നടത്തുന്നതായും ഇതിനെതിരെ എല്ലാ മതനേതാക്കളും കരുതിയിരിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story