Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 28 Aug 2017 8:09 AM GMTദേശീയപാതയിലെ കുഴികൾ അടക്കണമെന്നാവശ്യം ശക്തം
text_fieldsbookmark_border
വളാഞ്ചേരി: ദേശീയപാതയിലെ ചതിക്കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. ദേശീയപാത 66ൽ പുത്തനത്താണിക്കും കാവുംപുറത്തിനും ഇടയിലാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഏറ്റവും ഭീഷണിയാവുന്നത്. അതിനിടെ, കാവുംപുറം പാലത്തിന് സമീപത്തെ വേഗത്തടകൾക്കിടയിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട.് കുഴികളിൽ കയറിയിറങ്ങുന്ന വാഹനങ്ങൾ പലതും പെട്ടെന്ന് നിന്നുപോവുന്നതും പതിവാണ്. കഴിഞ്ഞയാഴ്ച റോഡിലെ കുഴികൾ കാരണം പെട്ടെന്ന് നിർത്താൻ ശ്രമിച്ചതിനെ തുടർന്ന് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി റോഡ് വശത്തേക്ക് ചരിഞ്ഞിരുന്നു. ടാങ്കർ റോഡിലേക്ക് തെറിച്ചു വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിലെ പ്രധാന വളവിലടക്കം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വിവിധ തരത്തിലുള്ള ഇന്ധനം ഉൾെപ്പടെയുള്ള ചരക്കുകളുമായി ദിവസവും ഒട്ടനവധി വാഹനങ്ങളാണ് കുഴികളിലൂടെ കയറിയിറങ്ങി പോവുന്നത്. നേരേത്ത ദേശീയപാതയിൽ കുഴികൾ രൂപപ്പെടുമ്പോൾ സമയബന്ധിതമായി അടക്കാൻ പൊതുമരാമത്ത് വിഭാഗം ശ്രദ്ധിച്ചിരുന്നു. ഒാണം-പെരുന്നാൾ ആഘോഷം എടയൂർ: എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് പി. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മോഹൻദാസ്, മാനേജർ അഷ്റഫ് ഹാഷിം, പ്രധാനാധ്യാപിക ആർ. സുധാകുമാരി, കെ.കെ. വത്സലകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന്, ഓണസദ്യ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story