Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എസ്.സിയുടെ...

പി.എസ്.സിയുടെ വഞ്ചനക്കെതിരെ ഉദ്യോഗാർഥികൾ 'പ്രതിഷേധ പരീക്ഷ' എഴുതും

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ എൽ.ഡി ക്ലർക്ക് പരീക്ഷയിൽ സിലബസിന് പുറത്തു നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികളെ വഞ്ചിച്ച പി.എസ്.സി യുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ബുധനാഴ്ച 'പ്രതിഷേധ പരീക്ഷ' സംഘടിപ്പിക്കും. സിവിൽ സ്റ്റേഷനിലുള്ള ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ വൈകീട്ട് മൂന്നിനാണ് പരീക്ഷ. ഒരു ഗൈഡിൽ നിന്ന് അടർത്തിയെടുത്ത ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് തെളിഞ്ഞതിനാൽ ചോദ്യപേപ്പർ തയാറാക്കിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നും ജില്ല കൺവീനർ റഷാദ് പുതുനഗരം ആവശ്യപ്പെട്ടു. കാട്ടാനകളുടെ നാടിറക്കം ജനങ്ങളുടെ ഭീതിയകറ്റാൻ ശാശ്വതപരിഹാരം വേണം -യു.ഡി.എഫ് ജില്ല നേതൃയോഗം പാലക്കാട്: കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷിയും മനുഷ്യ ജീവനും ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനും ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22ന് പാലക്കാട് സംഘടിപ്പിക്കുന്ന കർഷക രക്ഷ സംഗമത്തിന് യു.ഡി.എഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. അട്ടപ്പാടി പ്രദേശത്തെ ചെമ്മണ്ണൂർ, കൊല്ലംകടവ്, കുറുക്കൻകുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയുടെ പലഭാഗങ്ങളിലും വനംവകുപ്പ് അധികൃതർ അനധികൃതമായി കാർഷിക വിളകൾ നശിപ്പിക്കുകയും കുടിയിറക്കു ഭീഷണി ഉയർത്തുകയും ചെയ്ത നടപടിയിൽ യോഗം പ്രതിഷേധിച്ചു. മുൻ മന്ത്രി വി.സി. കബീർ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, എം.എം. ഹമീദ്, പി.എ. തങ്ങൾ, എ. ഭാസ്കരൻ, ആർ. ശിവദാസ്, വി. സുകുമാരൻ മാസ്റ്റർ, പി. കലാധരൻ, ടി.എം. ചന്ദ്രൻ, വി.കെ. നിശ്ചനാന്ദൻ, പി.എം. കുരുവിള, കെ.എ. രഘുനാഥ് (േഫാർവേഡ് േബ്ലാക്ക്) എന്നിവർ യോഗത്തിൽ പെങ്കടുത്ത് സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story