Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:56 AM GMT Updated On
date_range 8 Aug 2017 8:56 AM GMTകുളപ്പുള്ളി സിംകോ ജങ്ഷനിൽ 'പൊലീസ് വക' ഗതാഗതക്കുരുക്ക്
text_fieldsbookmark_border
ഷൊർണൂർ: പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരിവുകളിലും പൊലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗത കുരുക്കിനിടയാക്കുന്നു. കൊടുംവളവുകളിലും തിരക്കേറിയ ജങ്ഷനുകളിലും വാഹനം നിർത്തിയിട്ട് പരിശോധന പാടില്ലെന്ന െപാലീസ് മേധാവിയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഇത്തരം പരിശോധന നിർബാധം തുടരുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കുളപ്പുള്ളി സിംകോ ജങ്ഷനിലെത്തിയ പൊലീസ് ബസുകളടക്കമുള്ള വാഹനങ്ങൾ നിർത്തി പരിശോധന നടത്തുകയായിരുന്നു. ഇരുവശങ്ങളിലേക്കും പോകുന്ന വലിയ വാഹനങ്ങൾ ഒരേ സ്ഥലത്ത് നിർത്തിയിട്ടതോടെ ക്രമേണ ഗതാഗതക്കുരുക്കായി മാറി. പാലക്കാട്-ഗുരുവായൂർ പ്രധാന പാതയിലും കയിലിയാട്, ചളവറ, കണയം, വല്ലപ്പുഴ ഭാഗത്തേക്ക് തിരിയുന്ന റോഡിലും വാഹനങ്ങൾ കൂടിയതോടെ ഗതാഗത സ്തംഭനമാവുകയായിരുന്നു. കുരുക്കുണ്ടായിട്ടും അത് കൂസാതെ പരിശോധന തുടർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് പൊലീസ് പിൻവാങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും വിട്ട സമയമായതിനാൽ വാഹനങ്ങളുടെ തിരക്കും കൂടുതലായിരുന്നു. ഷൊർണൂർ പോലീസിെൻറ ഇത്തരത്തിലുള്ള വാഹന പരിശോധന മുമ്പും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഗതാഗത സ്തംഭനമുണ്ടായപ്പോൾ തടസ്സമുണ്ടാക്കുന്ന തരത്തിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിെൻറ ഫോട്ടോയെടുത്ത യുവാവിനെ കൊണ്ടുപോയി മർദിച്ചത് വിവാദമായിരുന്നു. CAPTION കുളപ്പുള്ളി സിംകോ ജങ്ഷനിൽ പൊലീസ് വാഹന പരിശോധനക്കിടെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story