Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:42 AM GMT Updated On
date_range 6 Aug 2017 8:42 AM GMTവീണ്ടുമുയരും താരാട്ട്; അമ്മത്തൊട്ടിലുമായി ഡോ. കുമാരി സുകുമാരൻ
text_fieldsbookmark_border
തിരൂർ: തെരുവിൽ ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സംരക്ഷിക്കാൻ തിരൂരിലെ ഡോ. കുമാരി സുകുമാരൻ തുടക്കമിട്ട അമ്മത്തൊട്ടിൽ വീണ്ടും ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അമ്മത്തൊട്ടിൽ പ്രവർത്തനം നിർത്തി വെച്ചിരുന്നു. ആറ് വർഷം മുമ്പ് തിരൂർ റോട്ടറി ക്ലബ് പ്രസിഡൻറായിരിക്കെ വീടിനോട് ചേർന്ന് തുടങ്ങിയ അമ്മത്തൊട്ടിലാണ് പുനർനിർമിച്ചിരിക്കുന്നത്. കുട്ടികളെ തെരുവോരങ്ങളിൽ ഉപേക്ഷിക്കാതെ ഇവിടെ നിക്ഷേപിച്ചാൽ അവരുടെ ജീവൻ കാക്കാമെന്നതായിരുന്നു തൊട്ടിലിെൻറ നേട്ടം. 14 ചോരപ്പൈതലുകളെ അമ്മത്തൊട്ടിലിൽ ലഭിച്ചു. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടവർ മുതൽ ദിവസങ്ങളോളം കഴിഞ്ഞവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചെറിയ കൂടാരമൊരുക്കി പുറത്ത് മണി സ്ഥാപിച്ചായിരുന്നു അമ്മത്തൊട്ടിൽ. കുട്ടിയെ കിടത്തിയ ശേഷം മണിയടിച്ചാൽ ഡോക്ടറെത്തി ഏറ്റെടുക്കുന്നതായിരുന്നു രീതി. പുതിയ അമ്മത്തൊട്ടിലിൽ കുട്ടിയെ കിടത്തിയാൽ ഡോക്ടറുടെ വീട്ടിൽ സ്വയം ബെൽ മുഴങ്ങും. നേരത്തെ പലരും മണി മുഴക്കാതെ പോയതിനാൽ വിവരം വൈകിയറിഞ്ഞ സംഭവങ്ങളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഒരുക്കിയതെന്നും വൈകാതെ ഉദ്ഘാടനം നടത്തുമെന്നും ഡോ. കുമാരി സുകുമാരൻ പറഞ്ഞു. അമ്മത്തൊട്ടിൽ സ്ഥാപിച്ചിരുന്ന മതിലിൽ ചരക്കു ലോറിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിൽ തൊട്ടിലിനും കേട് പറ്റിയതിനാൽ പൊളിക്കുകയായിരുന്നുവെന്നും അപകടവുമായി ബന്ധപ്പെട്ട കേസ് നടപടികൾ പൂർത്തിയാകാൻ വൈകിയതിനാലാണ് പുനർ നിർമാണം നീണ്ടതെന്നും ഡോ. കുമാരി സുകുമാരൻ വ്യക്തമാക്കി. photo: Tir ML2 ഡോ. കുമാരി സുകുമാരൻ പുതിയ അമ്മത്തൊട്ടിലിന് സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story