Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:53 AM GMT Updated On
date_range 5 Aug 2017 8:53 AM GMTപാലക്കാട്^ചെന്നൈ സർവിസ്: എം.ഡിയിൽ സമ്മർദം ചെലുത്താൻ പാലക്കാട് ഡിപ്പോ
text_fieldsbookmark_border
പാലക്കാട്-ചെന്നൈ സർവിസ്: എം.ഡിയിൽ സമ്മർദം ചെലുത്താൻ പാലക്കാട് ഡിപ്പോ പാലക്കാട്: ഓണ സീസണിൽ പാലക്കാടുനിന്ന് ചെന്നൈയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സർവിസ് നടത്തണമെന്ന് എം.ഡിയോട് ആവശ്യപ്പെടുമെന്ന് കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോ അധികൃതർ. പാലക്കാട് ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം ശനിയാഴ്ച സന്ദർശനം നടത്തും. ഈ അവസരത്തിൽ ചെന്നൈ സർവിസ് ആവശ്യപ്പെടുമെന്ന് ഡി.ടി.ഒ സി.ജെ. ഷാജി പറഞ്ഞു. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് പാലക്കാടുനിന്ന് ചെന്നൈയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ്. ഏറെ തിരക്കുള്ള ഓണക്കാലത്ത് സ്പെഷൽ സർവിസ് നടത്തണമെന്നും ആവശ്യമുയർന്നിരുന്നു. ബംഗളൂരുവിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് നിരവധി സർവിസ് അനുവദിക്കുമ്പോഴും പാലക്കാട്---ചെന്നൈ റൂട്ടിനോട് കെ.എസ്.ആർ.ടി.സി ചിറ്റമ്മനയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഓണക്കാലക്ക് പാലക്കാട്-ചെന്നൈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് ചാകരയാണ്. ഓണാവധി തുടങ്ങിയാൽ തോന്നുന്ന ചാർജാണ് സ്വകാര്യ ബസുകൾ ഈടാക്കുക. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയാൽ സ്വകാര്യ ബസുകളുടെ കൊള്ള അവസാനിക്കുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈ ഓണ സീസണിൽ സ്പെഷൽ സർവിസ് വേണമെന്ന് യാത്രക്കാർ നേരത്തേ ആവശ്യമുന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജില്ലയിലെ ജനപ്രതിനിധികളും ചെന്നൈ സർവിസിന് സർക്കാറിൽ സമ്മർദം ചെലുത്തുന്നില്ലെന്നാരോപണമുണ്ട്. പാലക്കാട്ടുനിന്ന് വൈകീട്ട് നാലിനും ആറിനും തമിഴ്നാട് സർക്കാറിെൻറ രണ്ട് സർവിസുകൾ പ്രതിദിനം സർവിസ് നടത്തുന്നുണ്ട്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story