Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:50 AM GMT Updated On
date_range 2017-08-02T14:20:59+05:30തമിഴ്നാട്ടിലെ മുന്നൂറിലധികം എൻജിനീയറിങ് കോളജുകളുടെ നിലനിൽപ് ഭീഷണിയിൽ
text_fieldsകോയമ്പത്തൂർ: തമിഴ്നാട്ടിലെ മുന്നൂറിലധികം എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വിവിധ കോഴ്സുകളിൽ ആവശ്യത്തിന് വിദ്യാർഥികൾ ചേരാത്തതാണ് കാരണം. പത്തുദിവസം മുമ്പാണ് അണ്ണാ സർവകലാശാലയുടെ കീഴിൽ ഏകജാലക സംവിധാനത്തിലൂടെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശന നടപടികളാരംഭിച്ചത്. മൊത്തം 527 കോളജുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇതിൽ 39 കോളജുകളിൽ മാത്രമാണ് 75 ശതമാനം സീറ്റുകളിൽ പ്രവേശനം നടന്നത്. നൂറിലധികം കോളജുകളിൽ ഒരു വിദ്യാർഥി പോലും ചേർന്നിട്ടില്ല. ജൂലൈ 23നാണ് കൗൺസലിങ് നടപടി തുടങ്ങിയത്. മൊത്തം രണ്ടരലക്ഷം എൻജിനീയറിങ് സീറ്റുകളിൽ പകുതിയിലധികവും ഇത്തവണ ഒഴിഞ്ഞുകിടക്കുമെന്നാണ് സൂചന. 350ഒാളം കോളജുകളിൽ ഒാരോ ഡിപ്പാർട്മെൻറിലും പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് ചേർന്നത്. ഇൗ നിലയിൽ കോളജ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നാണ് ബന്ധപ്പെട്ട മാനേജ്മെൻറ് കേന്ദ്രങ്ങൾ പറയുന്നത്. സ്വാശ്രയ കോളജുകളിൽ 65 ശതമാനം സർക്കാർ േക്വാട്ടയും 35 ശതമാനം മാനേജ്മെൻറ് േക്വാട്ടയുമാണ്. സർക്കാർ േക്വാട്ട സീറ്റുകളിൽ ചേരുന്ന വിദ്യാർഥികളിൽനിന്ന് കുറഞ്ഞ ഫീസാണ് ഇൗടാക്കുന്നത്. മിക്ക സ്വകാര്യ കോളജുകളും മാനേജ്മെൻറ് േക്വാട്ട സീറ്റുകളും അണ്ണാ സർവകലാശാലക്ക് വിട്ടുകൊടുത്തിരുന്നു. ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കോളജുകളിൽ ചേരാൻ പൊതുവെ വിദ്യാർഥികൾ താൽപര്യപ്പെടുന്നില്ല. കെ. രാജേന്ദ്രൻ
Next Story