Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.പി-ഇ.കെ തർക്കം;...

എ.പി-ഇ.കെ തർക്കം; രണ്ടര വർഷത്തോളമായി അടച്ചിട്ട കക്കോവ് ജുമുഅത്ത് പള്ളി തുറന്നു

text_fields
bookmark_border
കാരാട്: എ.പി-ഇ.കെ തർക്കവും സംഘർഷവും പതിവായതിനെ തുടർന്ന് രണ്ടര വർഷത്തോളമായി അടച്ചിട്ടിരുന്ന കേക്കാവ് ജുമുഅത്ത് പള്ളി വ്യാഴാഴ്ച തുറന്നു. വഖഫ് ബോർഡ് തീരുമാനപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ ഇ.കെ വിഭാഗം വിജയിക്കുകയും തുടർന്ന് വഖഫ് ബോർഡ് യോഗം പുതിയ കമ്മിറ്റിക്ക് അംഗീകാരം നൽകുകയും ചെയ്തതിനെ തുടർന്നാണ് വ്യാഴാഴ്ച പ്രഭാതനമസ്കാരത്തിന് പള്ളി തുറന്നത്. അധികാരത്തർക്കത്തെ തുടർന്ന് വെള്ളിയാഴ്ചനമസ്കാരം പോലും മുടങ്ങി ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയിലായതിനെ തുടർന്നാണ് രണ്ടര വർഷം മുമ്പ് പള്ളി അടച്ചുപൂട്ടിയത്. ഹൈകോടതി നിയമിച്ച റിസീവർമാർ മയ്യിത്ത് നമസ്കാരത്തിനു മാത്രം പള്ളി തുറന്നുനൽകുകയായിരുന്നു. വഖഫ് ബോർഡ് നിർദേശത്തെ തുടർന്ന് നവംബർ 10നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. എ.പി വിഭാഗത്തിൽപെട്ട ചിലർ ബാലറ്റ് പേപ്പർ അടങ്ങിയ പെട്ടി തട്ടിയെടുത്ത് നശിപ്പിച്ചത് വിവാദമായിരുന്നു. ഡിസംബർ നാലിനു ചേർന്ന വഖഫ് ബോർഡ് യോഗമാണ് ഇ.കെ വിഭാഗത്തിലെ പി.വി. ഇബ്രാഹിം (പ്രസി), കെ.വി. അബ്ദുറഹ്മാൻ (സെക്ര), കെ.കെ. മൂസ മൗലവി (ട്രഷ) എന്നിവർ ഭാരവാഹികളായ ഭരണസമിതിക്ക് അംഗീകാരം നൽകിയത്. ബുധനാഴ്ച ഈ കമ്മിറ്റിക്ക് അധികാരം കൈമാറിയതിനെ തുടർന്നാണ് വ്യാഴാഴ്ച പ്രഭാതനമസ്കാരത്തോടെ പള്ളി തുറന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story