ഉരുൾപൊട്ടൽ: പാത്തിപ്പാറ, പൂനത്ത് മേഖലകളിൽ നാശനഷ്ടം
text_fieldsനടുവണ്ണൂർ: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്ത മലയിൽ ഉരുൾപൊട്ടി പാത്തിപ്പാറ, പൂന ത്ത്, കൂട്ടാലിട ഭാഗങ്ങളിൽ നാശനഷ്ടം സംഭവിച്ചു.
വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴ യിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പാത്തിപ്പാറ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ചേരിയില്‍ താഴെ റോഡ് ടാറിങ് 20 മീറ്ററോളം ഒലിച്ചുപോയി. പാത്തിപ്പാറ മുക്കിലെ മച്ചാനിക്കല്‍ ഡെന്നി, ഡെയ്സി ടീച്ചര്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കൊച്ചുപ്ലാക്കല്‍ അജൊയുടെ വാഴക്കൃഷി ഉള്‍പ്പെടെ നശിച്ചു.
വെള്ളത്തിെൻറ നരയംകുളം വയല്‍, കായണ്ണ കുറ്റിവയല്‍ പ്രദേശങ്ങൾ വെള്ളത്തിലായി. അവിടനല്ലൂര്‍ വില്ലേജില്‍ പാവുക്കണ്ടി ഭാഗത്തുള്ള 14 കുടുംബങ്ങളെ തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ശിവക്ഷേത്രത്തിെൻറ സമീപ പ്രദേശങ്ങളിലും വെള്ളം കയറി. ഇവിടെയുള്ളവരെയും സ്കൂളിലേക്ക് മാറ്റുകയാണ്. മലയില്‍നിന്ന് കല്ലും മണ്ണും ഒലിച്ചിറങ്ങി പുൽപ്രമീത്തൽ ആറോളം വീടുകൾക്ക് കേടുപാട് സംഭവിച്ചു. പൂനത്ത് ഭാഗത്ത് മലയില്‍ പെയ്ത ശക്തമായ മഴയിൽ വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.