മോഷണ ഭീതിയൊഴിയാതെ വടകര
text_fieldsവടകര: രാപ്പകല്‍ വ്യത്യാസമില്ലാതെ മോഷ്ടാക്കളെക്കുറിച്ചുള്ള ചര്‍ച്ച മുറുകുകയാണ ്. മിക്കയിടങ്ങളിലും െറസിഡൻറ് അസോസിയേഷെൻറയും മറ്റും നേതൃത്വത്തില്‍ സ്ക്വാഡുകള ് രൂപവത്കരിച്ചു. ഇതിനിടയിലും മോഷണശ്രമം നടക്കുന്നതായുള്ള പരാതി വ്യാപകമാണ്. ത ലനാരിഴക്ക് കള്ളന് കൈയില്‍നിന്നും നഷ്ടമായതിനെക്കുറിച്ചാണ് പലരും പറയുന്നത്. അഴ ിയൂരില് മോഷണശല്യം ഉണ്ടായാല്‍ വിസില്‍ ഊതി മറ്റുള്ളവരെ അറിയിക്കാന്‍ തീരുമാനിച്ച ു. ഇതിനായി ആവിക്കര ഏരിയ െറസിഡൻറ്സ് അസോസിയേഷന് എല്ലാ വീട്ടുകാര്‍ക്കും വിസില്‍ വാങ്ങി നല്കി.
വടകര നഗരസഭ, അഴിയൂര്‍, ചോറോട്, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ വി വിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപവത്കരിച്ചു. ഇതിനിടെ, ചോറോട് നിന്നും മ ോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ചെമ്മരത്തൂര്‍, ആര്യന്നൂര്‍ പ്രദേശങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എട്ട് വീടുകളില്‍ മോഷണശ്രമം നടന്നു. പൂട്ട് തകര്‍ക്കുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ബഹളംവെച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കാര്‍, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലാണ് മോഷ്ടാക്കെളത്തുന്നതെന്ന് പറയുന്നു. െറസിഡൻറ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് രാത്രികാലങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് പൊലീസ് ബോധവത്കരണവും നടത്തുന്നുണ്ട്.
ജാഗ്രതവേണമെന്ന് പൊലീസ്
മോഷണവും മോഷണശ്രമവും ഇതിെൻറ മറവിലുള്ള സാമൂഹിക വിരുദ്ധ ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. രാത്രികാല പട്രോളിങ് ശക്തമാക്കി. അപരിചിതരേയും ഇതരസംസ്ഥാന തൊഴിലാളികളെയും കര്‍ശനനിരീക്ഷണത്തിലാക്കിയതായും പൊലീസ് അറിയിച്ചു.
പകല്‍ സമയങ്ങളില്‍ വീട്ടില്‍വരുന്ന അപരിചിതരില്‍ നിന്നും അകല്‍ച്ച പാലിക്കേണ്ടതും അസ്വാഭാവികമായി വല്ലതും ശ്രദ്ധയില്‍പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് നമ്പറിൽ ബന്ധപ്പെടണം. പൊലീസ് നടപടി ഊർജിതമാക്കുന്നതിെൻറ ഭാഗമായി വടകര സ്റ്റേഷന് പരിധിയിലെ പാലയാട് നട, അരവിന്ദ് ഘോഷ്റോഡ്, ബാങ്ക്റോഡ്, ചെമ്മരത്തൂര്‍, മേമുണ്ട, ചോറോട്, കൂട്ടങ്ങാരം, മലോല്‍ മുക്ക്, പുത്തൂര്‍, കാവില്‍ റോഡ്, മേപ്പയില്‍ ക്ഷേത്രം, കൊക്കാഞ്ഞാത്ത് റോഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാത്രികാല പരിശോധന നടത്തി.
14 പൊലീസ് ജീപ്പുകളും 30 ഇരുചക്ര വാഹനങ്ങളിലുമായാണ് പരിശോധന നടത്തിയത്. പുലര്‍ച്ച രണ്ടു മുതല്‍ രാവിലെ ഏഴ് വരെ പരിശോധന തുടര്‍ന്നു. ഈ സമയങ്ങളിലൊന്നും തന്നെ കവര്‍ച്ചയോ കവര്ച്ചശ്രമമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കുന്ന വടകര സി.ഐ പി.എം. മനോജ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0496-2523041,112,1090 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണം. സി.സി.ടി.വി സ്ഥാപിച്ച വീടുകളും സ്ഥാപനങ്ങളും രാത്രി കാലങ്ങളില്‍ കാമറകള്‍ റെക്കോഡിങ് മോഡില്‍ ഇടുകയും ദൃശ്യങ്ങള്‍ നഷ്ടമാവാതെ സൂക്ഷിക്കുകയും വേണമെന്ന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ അറിയിച്ചു.
തെരുവുവിളക്ക്: നാട്ടുകാർ പ്രതിഷേധിച്ചു
കള്ളന്മാരുടെ ശല്യത്തിനിടയില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ച് കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. വടകര നഗരസഭയിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് കഴിഞ്ഞദിവസം നടന്ന കൗണ്‍സിൽ യോഗത്തില്‍ ചര്‍ച്ചയായി. അഴിയൂര്‍ കല്ലാമല 11ാം വാര്‍ഡില്‍ തെരുവുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രതിഷേധിച്ചു. മോഷ്ടാക്കളുടെ ശല്യത്തെതിനെതിരെ നടക്കുന്ന സ്ക്വാഡ് പ്രവര്‍ത്തനത്തിനുള്‍പ്പെടെ വെളിച്ചമില്ലാത്ത തെരുവുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ആക്ഷേപം.
ചോറോട്: മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ചോറോട് പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചോറോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു. അസ്ലം വള്ളിക്കാട് അധ്യക്ഷത വഹിച്ചു. അഫ്നാസ് ചോറോട്, കെ.പി. നിസാര്‍, ടി.കെ. റിയാസ്, ടി. നൗഷാദ്, താഹ മുട്ടുങ്ങല്‍, പി. മുനീര്‍, എന്‍. അബ്ദുള്‍ ഗനി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.