മുയിപ്പോത്ത് ആർ.എം.പി-സി.പി.എം സംഘർഷം; ആറു പേർക്ക് പരിക്ക്
text_fieldsപേരാമ്പ്ര: മുയിപ്പോത്ത് ആർ.എം.പി-സി.പി.എം സംഘർഷത്തിൽ ആറു പേർക്ക് പരിക്ക്. സി.പി.എം ലോക ്കൽ കമ്മിറ്റി അംഗം നരിയമ്പത്ത് ദിനേശൻ (42), ആർ.എം.പി പേരാമ്പ്ര ഏരിയ കമ്മിറ്റി ചെയർമാൻ മ ണിയൻകുന്നുമ്മൽ മുരളീധരൻ (50), ഭാര്യ രജനി (46), മക്കളായ ബെഞ്ചമിൻ (24), ഇസ്ക്ര (22), ആർ.എം.പി ഏരിയ കമ്മിറ്റി അംഗം മാണിക്കോത്ത് പ്രജീഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ദിനേശൻ പേരാമ്പ്ര താലൂക്കാശുപത്രിയിലും മറ്റുള്ളവർ വടകര ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. ചെറുവണ്ണൂർ പഞ്ചായത്തിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് മുരളീധരൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംഘർഷത്തിനു കാരണം.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ദേശാഭിമാനി ഏജൻറ് കൂടിയായ ദിനേശൻ മുരളീധരെൻറ വീടിനു സമീപത്തുകൂടി പത്രവിതരണത്തിന് പോകുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുള്ള വാഗ്വാദം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. മുരളീധരൻ ദിനേശനെ മർദിച്ചെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ മുരളീധരെൻറ വീട്ടിൽ കയറി ഭാര്യയെയും മക്കളെയും ഉൾപ്പെടെ മർദിച്ചെന്ന് പറയുന്നു. സംഭവം അറിഞ്ഞെത്തിയ ആർ.എം.പി പ്രവർത്തകൻ പ്രജീഷിനെയും സി.പി.എം പ്രവർത്തകർ മർദിക്കുകയും അദ്ദേഹത്തിെൻറ ബൈക്ക് കേടുവരുത്തുകയും ചെയ്തു. മർദനമേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പേരാമ്പ്രയിൽ നിന്നെത്തിയ ജീപ്പും സി.പി.എമ്മുകാർ ആക്രമിച്ചു. ജീപ്പ് ഡ്രൈവർ പേരാമ്പ്ര സ്വദേശി ബിനേഷിനാണ് (37) മർദനമേറ്റത്. ദിനേശനെ മർദിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സി.പി.എം പ്രവർത്തകരുടെ ആവശ്യം. പൊലീസ് ജീപ്പിൽ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കവും സി.പി.എമ്മുകാർ തടഞ്ഞു. ഒടുവിൽ ഓട്ടോറിക്ഷയിലും പൊലീസ് ജീപ്പിലുമായി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഘർഷത്തിൽ മേപ്പയൂർ പൊലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. അന്യായമായി സംഘം ചേർന്ന് പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് 25ഓളം സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തു. എം.കെ. മുരളീധരെൻറ പരാതിയിൽ 20ഓളം സി.പി.എം പ്രവർത്തകർക്കെതിരെയും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദിനേശെൻറ പരാതിയിൽ ആർ.എം.പി പേരാമ്പ്ര ഏരിയ ചെയർമാൻ എം.കെ. മുരളീധരൻ, ഭാര്യ രജനി, മകൻ െബഞ്ചമിൻ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.