Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 11:32 PM GMT Updated On
date_range 1 Jun 2020 11:32 PM GMTമദ്യലഹരി: കൊലപാതകങ്ങൾക്കുത്തരവാദി സർക്കാർ
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്ത് മദ്യലഹരിയിൽ നാൽപത്തിയെട്ടു മണിക്കൂറുകൾക്കുള്ളിൽ അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയതിൻെറ ഉത്തരവാദിത്തം പിണറായി സർക്കാറിനാണെന്ന് കേരള മദ്യ നിരോധന സമിതി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കോവിഡു കാലത്ത് മദ്യഷാപ്പുകൾ തുറക്കരുതെന്ന ജനവികാരത്തെ മാനിക്കാതെ നടത്തിയ തെറ്റായ ചെയ്തികളാണ് ദുരന്തത്തിനു കാരണം. മദ്യഷാപ്പ് തുറന്നില്ലെങ്കിൽ ദുരന്തം സംഭവിക്കുമെന്നുപറഞ്ഞ സർക്കാറിന് ലഭിച്ച ദൈവശിക്ഷയാണിത്. കൊറോണയെ ഗൗരവമായി കാണുന്ന ഒരു സർക്കാർ മദ്യഷാപ്പുകൾ അടച്ചുപൂട്ടാൻ ആർജവം കാണിച്ച് തെറ്റ് തിരുത്തണം -സമിതി ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജില്ല പ്രസിഡൻറ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. ടി.പി.ആർ. നാഥ്, ദിനു മൊട്ടമ്മൽ, ആർടിസ്റ്റ് ശശികല, ഐ.സി.മേരി, ചന്ദ്രൻ മന്ന, സൗമി ഇസബെൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story