Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:32 PM GMT Updated On
date_range 15 Feb 2019 11:32 PM GMTജില്ല കലക്ടറുടെ ഒപ്പം പരാതിപരിഹാര ക്യാമ്പിൽ പരാതികളുടെ പ്രളയം
text_fieldsbookmark_border
ബാലുശ്ശേരി: . പനങ്ങാട് പഞ്ചായത്ത് ഹാളിൽ ഉച്ചക്ക് രണ്ടുമുതൽ തുടങ്ങിയ ക്യാമ്പ് വൈകീട്ട് അഞ്ചരയോടെയാണ് സമാപിച്ചത്. ജില്ല കലക്ടർ സാംബശിവറാവുവിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു. റേഷൻകാർഡ് സംബന്ധമായ പരാതികളായിരുന്നു ഏറെയും. വീട്, കുടിവെള്ളം, വൈദ്യുതി, റോഡ് സംബന്ധമായ പരാതികളും ക്യാമ്പിൽ ഉന്നയിക്കപ്പെട്ടു. 180ഓളം പരാതികളാണ് കലക്ടർക്ക് ലഭിച്ചത്. കാർഡ് സംബന്ധമായ പരാതികൾ ഉടൻ പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. മറ്റു പരാതികൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി പരിഹരിക്കാനാവശ്യമായ നടപടി എടുക്കുമെന്ന് കലക്ടർ അറിയിച്ചു. പനങ്ങാട് പഞ്ചായത്തിലെ കോട്ടക്കുന്ന് ആദിവാസി കോളനി ജില്ല കലക്ടർ സന്ദർശിച്ചു. കോളനിയിൽ ശോച്യാവസ്ഥയിൽ താമസിക്കുന്ന നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ പഞ്ചായത്തിന് നിർദേശം നൽകി. പഞ്ചായത്തിെൻറ തനത് ഫണ്ടിൽ ഉൾപ്പെടുത്തി വീടിെൻറ നിർമാണം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് പി. ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story