Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:11 AM GMT Updated On
date_range 15 Sep 2018 7:11 AM GMTപ്രളയനാശത്തിൽ വനം വകുപ്പിന് 31.39 ലക്ഷം രൂപയുടെ നഷ്ടം
text_fieldsbookmark_border
കോഴിക്കോട്: പ്രളയംകാരണം ജില്ലയിൽ വനം വകുപ്പിനുണ്ടായ നഷ്ടം 31.39 ലക്ഷം രൂപയെന്ന് അധികൃതർ. പെരുവണ്ണാമുഴിയിൽ പ്രവർത്തിക്കുന്ന മലബാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കെട്ടിടങ്ങളടക്കം വിവിധ മേഖലകളിലായി 18 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഇവിടെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിട്ടുണ്ട്. മൃഗസംരക്ഷണ കേന്ദ്രത്തിെൻറ ചുറ്റുമതിൽ പ്രളയത്തിൽ തകർന്നു. വെള്ളം കടന്നുപോവുന്ന ചാനലിെൻറ പാർശ്വഭിത്തിയും തകർന്നു. മറ്റു രണ്ടു പ്രധാന വനമേഖലയായ കുറ്റ്യാടിയിലും താമരശ്ശേരിയിലും ജണ്ടകളായി തിരിച്ചയിടങ്ങളിലെ വഴിയടയാളങ്ങളും പുനഃസ്ഥാപിക്കേണ്ടതുണ്ട്. താമരശ്ശേരി വനമേഖലയിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥാപിച്ച സോളാർ ഫെൻസുകളുടെ പ്രവർത്തനം തകരാറിലായി. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഡാമിനടുത്ത തൂക്കുപാലവും പൂർണമായും നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story