Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 9:59 AM GMT Updated On
date_range 13 Sep 2018 9:59 AM GMTദുരിതാശ്വാസ നിധി: കുട്ടികളിൽനിന്ന് നിർബന്ധിത പിരിവ് നടത്തില്ല -മന്ത്രി ടി.പി
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽനിന്ന് നിർബന്ധിത പിരിവ് നടത്തുന്നില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്കൂളുകളിൽ കുട്ടികളിൽനിന്ന് പിരിക്കുന്ന തുക അവരുടെ രക്ഷിതാക്കൾ കൊടുത്തയക്കുന്ന തുകയാണ്. സംഭാവന നൽകാത്ത കുട്ടികൾക്കെതിരെ ഒരു ശിക്ഷാനടപടിയും സ്വീകരിക്കില്ല. ജനങ്ങൾ സ്വയം സന്നദ്ധരായി സംഭാവന ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. നവകേരള നിർമിതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന വിഭവ സമാഹരണ ചടങ്ങ് ഫറോക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫറോക്ക് എം.എൽ.എ ഓഫിസിൽ നടന്ന ധനശേഖരണത്തിൽ 1,45,95,902 രൂപയാണ് ലഭിച്ചത്. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ 2,63,90,000 രൂപ സ്വരൂപിച്ചു. തിരുവനന്തപുരം കഴക്കൂട്ടം വില്ലേജിലെ സാമുവൽ എബ്രഹാമിെൻറ 22 സെൻറ് സ്ഥലവും കാക്കൂർ വില്ലേജിലെ എസ്. സീതയുടെ 15 സെൻറ് സ്ഥലവും എം.എൽ.എ ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണത്തിന് വസ്ത്രമെടുക്കാൻ മാറ്റിവെച്ച 1020 രൂപ തുമ്പയിൽ എ.എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനി നീനു മോൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സന്തോഷ് േട്രാഫി കളിക്കാരനായ ജി.ആർ. ഹസൻ 10,000 രൂപയും ജി.ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ സ്വരൂപിച്ച 2.5 ലക്ഷം രൂപയും ഉൾപ്പെടെ നിരവധി സഹായവുമായി ദുരിതാശ്വാസ നിധി സിറ്റിങ്ങിലേക്ക് ആളുകൾ എത്തി. വി.കെ.സി ഗ്രൂപ് ഓഫ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൽകിയ 58 ലക്ഷം രൂപ, ചെറുവണ്ണൂർ ജനകീയ കൂട്ടായ്മ 50,000 രൂപ, രാമനാട്ടുകര മുനിസിപ്പാലിറ്റി 1,16,210 രൂപ, ഫറോക്ക് മുനിസിപ്പാലിറ്റി അഞ്ചു ലക്ഷം രൂപ, ഫറോക്ക് കോ ഒാപറേറ്റിവ് കോളജ് ഒരു ലക്ഷം രൂപ, കാലിക്കറ്റ് ടൈൽസ് ഒരു ലക്ഷം രൂപ, സുഭദ്ര അമരത്ത് പെൻഷൻ തുകയായ 10,000 രൂപ, സി.കെ. വിജയകൃഷ്ണൻ മാസ്റ്റർ പെൻഷൻ തുക 30,000 രൂപ, വി.ജി കൺസ്ട്രക്ഷൻസ് ഗോകുലം നടുവട്ടം ജീവനക്കാർ 50,000 രൂപ, വേണുഗോപാൽ അച്ചിക്കാട്ട് 50,000 രൂപ എന്നിങ്ങനെ കൈമാറി. നല്ലൂർ ദുരിതാശ്വാസ ക്യാമ്പിൽ ബാക്കിവന്ന തുക 23,800 രൂപ കൗൺസിലർ ബിന്ദു മന്ത്രിക്ക് കൈമാറി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ദുരിതാശ്വാസനിധി സ്പെഷൽ ഓഫിസറായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, എ.ഡി.എം ടി. ജനിൽ കുമാർ, തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കമറു ലൈല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story