Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:47 AM GMT Updated On
date_range 12 Sep 2018 5:47 AM GMTwdg100 പുൽപ്പള്ളി ടൗണില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
text_fieldsbookmark_border
പുൽപള്ളി ടൗണില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം പുൽപള്ളി: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൗണില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐ പുൽപള്ളി ഏരിയ കമ്മിറ്റി ജോയൻറ് സെക്രട്ടറി മിഥുന്‍ കൃഷ്ണന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. എസ്.എഫ്.ഐ നേതാവിനെതിരെയുള്ള അക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് സമീപം പ്രകടനമെത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു പറഞ്ഞു. കല്ലേറില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ മുള്ളന്‍കൊല്ലി ഏരിയ സെക്രട്ടറി കെ. റിയാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനം നടത്താന്‍ ഒത്തുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുെവന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് എന്‍. വാമദേവന്‍, കെ.കെ. അരുണ്‍, ജിതിന്‍, നിഥിന്‍ എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ സ്ഥലത്തെത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story