Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:18 AM GMT Updated On
date_range 9 Sep 2018 5:18 AM GMTഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലും രേഖകളും കവർന്നു
text_fieldsbookmark_border
മാവൂർ: ജോലിക്ക് ആളെ വിളിക്കാനെന്ന വ്യാജേന എത്തിയ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും രേഖകളും കവർന്നു. മാവൂർ കൽപള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ഒരു തൊഴിലാളിയെ അന്വേഷിച്ചാണത്രെ ചുവപ്പ് നിറത്തിലുള്ള കാറിൽ യുവാവ് എത്തിയത്. അന്വേഷിച്ച ഇതര സംസ്ഥാന തൊഴിലാളി സ്ഥലത്തില്ല എന്ന മറുപടി ലഭിച്ചപ്പോൾ അൽപസമയം മൊബൈൽ ചാർജ് ചെയ്യാൻ അനുമതി ചോദിക്കുകയായിരുന്നു. മാന്യമായ വേഷവിധാനത്തോടെ കാറിൽ എത്തിയ യുവാവിനെ സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വിശ്വസിക്കുകയും ചാർജർ നൽകുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി ശുചിമുറിയിൽ പോയ തക്കം നോക്കി യുവാവ് മൊബൈൽ ഫോൺ, ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ്, എ.ടി.എം കാർഡ് എന്നിവ എടുത്തു സ്ഥലംവിടുകയായിരുന്നു. സ്വാഭാവിക രീതിയിൽ തിരിച്ചുപോയ ഇയാളെ ആരും ശ്രദ്ധിച്ചതുമില്ല. തടിച്ച് ഉയരമുള്ള ശരീരപ്രകൃതിയാണ് യുവാവിനെന്ന് ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു. നേരത്തേ ഊർക്കടവിലും കറുത്തപറമ്പിലും സമാനരീതിയിൽ തൊഴിലാളികളെ കബളിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story