Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂളക്കോട്^പുനത്തിൽ...

പൂളക്കോട്^പുനത്തിൽ ഇരുമ്പുപാലം അപകടത്തിൽ

text_fields
bookmark_border
പൂളക്കോട്-പുനത്തിൽ ഇരുമ്പുപാലം അപകടത്തിൽ പൂളക്കോട്-പുനത്തിൽ ഇരുമ്പുപാലം അപകടത്തിൽ മാവൂർ: മണന്തലക്കടവ് പൂളക്കോട്-പുനത്തിൽ ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ. ദ്രവിച്ച് ദ്വാരങ്ങൾ വീണും കൈവരി തകർന്നും ഷീറ്റുകൾ ഇളകിയുമാണ് പാലം അപകടഭീഷണിയിലായത്. സ്കൂളുകളിലേക്കും മദ്റസയിലേക്കുമുള്ള കുട്ടികളും പരിസരവാസികളും ദിനേന സഞ്ചരിക്കുന്ന പാലമാണിത്. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കാലവർഷത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മണന്തലക്കടവ് റോഡ് വെള്ളത്തിനടിയിലായതോടെ ചാലിയാറിനും മാവൂർ പാടത്തിനുമിടക്ക് ഒറ്റപ്പെട്ട മണന്തലക്കടവ്, ചിറ്റടി, പൂളക്കോട് ഭാഗത്തുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ തുണയായത് ഇൗ പാലമാണ്. ഏതാണ്ട് 30 വർഷംമുമ്പ് ഗ്രാസിം മാനേജ്മ​െൻറ് നിർമിച്ചതാണ് നടപ്പാലം. കൽപ്പള്ളി-ആയംകുളം ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് വാലുമ്മൽ തോടിന് കുറുകെയാണ് ഇൗ നടപ്പാലം നിർമിച്ചത്. പിന്നീട്, വാലുമ്മലിൽ വി.സി.ബി വന്നതോടെ ഇൗ ഇരുമ്പുപാലം എടുത്തുമാറ്റുകയും പൂളക്കോട്-പുനത്തിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് കുറുകെ സ്ഥാപിക്കുകയുമായിരുന്നു. ഇവിടെ തെങ്ങുകൊണ്ടുള്ള നടപ്പാലമാണ് ഉണ്ടായിരുന്നത്. ചാലിയാറിൽനിന്ന് മാവൂർ പാടത്തേക്ക് വെള്ളമെത്തുന്ന തോടിനു കുറുകെയാണ് പൂനത്തിൽ ഭാഗത്ത് ഇരുമ്പുപാലം സ്ഥിതിചെയ്യുന്നത്. ചാലിയാറിൽനിന്ന് മാവൂർ പാടത്തേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കുന്നതിന് ഇവിടെയും വി.സി.ബി പദ്ധതിയുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. സ്ഥലലഭ്യത അടക്കമുള്ള വിഷയമായിരുന്നു തടസ്സമായത്. വാർഡ് 15ൽപെട്ട ഇവിടെ വി.സി.ബിയോ നടപ്പാലമോ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo mvr nadappalam മാവൂർ മണന്തലക്കടവിൽ തകർന്ന പൂളക്കോട്-പുനത്തിൽ ഇരുമ്പ് നടപ്പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story