Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:32 AM GMT Updated On
date_range 22 May 2018 5:32 AM GMTചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ബേബി മെമ്മോറിയൽ ആശുപത്രി
text_fieldsbookmark_border
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി മൂസക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ കെയർ മെഡിസിൻ ചീഫ് ഡോ.എ.എസ്. അനൂപ്കുമാർ പറഞ്ഞു. ആശുപത്രിയിലെ സ്വാഭാവിക ബിൽ നൽകിയതാണ്. മറ്റു സ്വകാര്യ ആശുപത്രികളിലെപ്പോലെ മുൻകൂർ പണം വാങ്ങിച്ചിട്ടില്ല. ഇക്കാര്യത്തിൽ മൂസയുടെ ബന്ധുക്കൾക്ക് പരാതിയൊന്നുമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിപ വൈറസ് കണ്ടെത്തുന്നതിലും പ്രതിരോധ മാർഗങ്ങൾ കൈക്കൊള്ളുന്നതിലും ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്ന് ഏറെ കാര്യക്ഷമമായ പ്രവർത്തനമാണുണ്ടായത്. കുടുംബത്തിലെ ഒരാൾ നേരത്തേ മരിച്ചതുകൊണ്ടും ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വാലിഹിെൻറ നില ഏറെപ്പെട്ടെന്ന് ഗുരുതരമായതുകൊണ്ടുമാണ് ഇതൊരു പ്രത്യേകതരം രോഗമാണെന്ന സംശയം തോന്നിയത്. ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടിൽ മറ്റുള്ളവർക്ക് സമാന രോഗലക്ഷണങ്ങളുണ്ടെന്നറിഞ്ഞപ്പോൾ അവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആശുപത്രിയിൽനിന്ന് നിർദേശം നൽകിയതാണ്. ഇക്കാര്യത്തിൽ ദ്രുതഗതിയിലുള്ള നടപടികളാണ് ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. ഫാബിത് മൊയ്തീൻ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി. ജയകൃഷ്ണൻ, ഡോ. അജിത് കെ.ഗോപാൽ, ഡോ. ഗംഗ പ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story