Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:35 AM GMT Updated On
date_range 16 May 2018 5:35 AM GMTഓഖി: കിട്ടിയ 237.05 കോടിയിൽ െചലവഴിച്ചത് 25.09 കോടി മാത്രം
text_fieldsbookmark_border
കൊച്ചി: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 237.05 കോടിയിൽ െചലവഴിക്കാനായത് 25.09 കോടി മാത്രം. സംസ്ഥാനത്തുനിന്ന് സംഭാവനയായി സമാഹരിച്ചത് 103.05 കോടിയും കേന്ദ്രത്തിൽനിന്ന് ധനസഹായമായി ലഭിച്ചത് 134 കോടിയുമാണെന്ന് മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കേന്ദ്ര പ്രതികരണ നിധിയിൽ നിന്ന് 133 കോടിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചയാളുടെ ആശ്രിതന് രണ്ടുലക്ഷം രൂപവീതം നൽകാൻ 1.16 കോടിയും അനുവദിച്ചിരുന്നു. സംസ്ഥാനം ഒാഖി ദുരിതാശ്വാസത്തിന് പ്രത്യേകം ഫണ്ട് രൂപവത്കരിച്ചിട്ടില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഒാഖി ദുരിതബാധിതർക്ക് സഹായം നൽകുന്നത്. ഒാഖി ദുരിതാശ്വാസത്തിെൻറ തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറേക്ക ബാക്കി തുക അനുവദിക്കാനാവൂ എന്നും അണ്ടർ സെക്രട്ടറിയുടെ ഒാഫിസിൽ നിന്ന് നൽകിയ മറുപടിയിൽ പറയുന്നു. ഒാഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഫിഷറീസ് വകുപ്പിനും സർക്കാറിനും രണ്ട് കണക്കാണുള്ളത്. തിരുവനന്തപുരത്ത് 51ഉം കാസർകോട്ട് ഒരാളുമടക്കം ആകെ 52 പേർ മരിെച്ചന്നാണ് ഫിഷറീസ് വകുപ്പ് കണക്കെങ്കിൽ തിരുവനന്തപുരത്ത് 54ഉം കൊല്ലത്തും എറണാകുളത്തും രണ്ടും കണ്ണൂരും കാസർകോട്ടും ഒന്നുവീതവും 60 പേർ മരിെച്ചന്നാണ് സംസ്ഥാന വിവരാവകാശ കമീഷണർ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story