Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തി​െൻറ മുഖച്ഛായ...

നഗരത്തി​െൻറ മുഖച്ഛായ മാറ്റാൻ ചിത്രപ്രദർശനം

text_fields
bookmark_border
കോഴിക്കോട്: നഗരത്തി​െൻറ മുഖച്ഛായ മാറ്റാൻ ബദൽ നിർദേശങ്ങളുമായി ആർട്ട് ഗാലറിയിൽ തുടങ്ങിയ 'കടൽപ്പാലങ്ങൾ കേഴുന്നു' എന്ന പേരിലുള്ള ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. നഗരത്തെ നൂതനരീതിയിൽ സംവിധാനിക്കാനുള്ള വിവിധ പദ്ധതികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. റീജനൽ ടൗൺ പ്ലാനിങ് ഒാഫിസിൽനിന്ന് അസിസ്റ്റൻറ് ടൗൺ പ്ലാനറായി വിരമിച്ച പി.ടി. മുസ്തഫയാണ് ചിത്രപ്രദർശനം ഒരുക്കിയത്. മാനാഞ്ചിറ സ്ക്വയറിന് ചുറ്റും നടപ്പാതയും പാർക്കിങ്ങും നിർമിക്കുന്ന പദ്ധതിയാണ് ശ്രദ്ധേയം. സ്ക്വയറി​െൻറ ചുറ്റുമതിൽ 20 അടി ഉള്ളിലേക്ക് വലിച്ച് ആ സ്ഥലത്ത് എട്ട് അടി ഉയരത്തിൽ 20 അടി വീതിയിൽ കോൺക്രീറ്റ് സ്ലാബ് ചെയ്ത് പാരപ്പറ്റും പില്ലറും പണിയാം. ഇതിനു താഴെയുള്ള ഭാഗം കാർ പാർക്കിങ്ങിന് ഉപയോഗിക്കാം. ടാഗോർ ഹാളി​െൻറ മുൻഭാഗത്ത് രണ്ടുനില കെട്ടിടം പണിത് റാമ്പ് നൽകി സൗകര്യപ്പെടുത്തിയാൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്നും റെഡ്ക്രോസ് റോഡിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാമെന്നും ഇദ്ദേഹം നിർദേശിക്കുന്നു. കടൽപ്പാലത്തി​െൻറ അവശേഷിക്കുന്ന തൂണുകളും മറ്റും സംരക്ഷിക്കാനുള്ള നിർദേശവും ഇദ്ദേഹം പങ്കുവെക്കുന്നു. നഗരത്തിലെത്തുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനായി കംഫർട്ട് സ്റ്റേഷൻ, ബീച്ചിലെത്തുന്ന സന്ദർശകർക്ക് കാഴ്ച കാണാനും വാഹനങ്ങൾ നിർത്തിയിടാനും സൗകര്യം, പുതിയ ടൗൺഹാൾ നിർമാണം, പഴയ ടൗൺഹാൾ മ്യൂസിയമാക്കി മാറ്റൽ എന്നിങ്ങനെ വൈവിധ്യമാർന്ന നഗരപരിഷ്കരണ പദ്ധതികളാണ് ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നത്. കേവലം ചിത്രങ്ങൾ വരക്കുക മാത്രമല്ല, പദ്ധതികളുടെ പ്രാഥമിക രേഖ കലക്ടറും മേയറും അടക്കമുള്ളളവർക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മകനും ഡിസൈനറുമായ സി.വി. ഫാസിൽ ഹസനാണ് ഇദ്ദേഹത്തെ പ്രദർശനത്തിൽ സഹായിക്കുന്നത്. ഇൗ മാസം 29 വരെയാണ് പ്രദർശനം. ഫോേട്ടാ: ct 50 ആർട്ട് ഗാലറിയിൽ തുടങ്ങിയ പി.ടി. മുസ്തഫയുടെ 'കടൽപ്പാലങ്ങൾ കേഴുന്നു' ചിത്രപ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story