Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണർ ശുചീകരണത്തിൽ ഒരു...

കിണർ ശുചീകരണത്തിൽ ഒരു പതിറ്റാണ്ടി​െൻറ പാരമ്പര്യവുമായി ഗിരീഷ്​

text_fields
bookmark_border
നന്മണ്ട: വേനൽ പിറന്നാൽ മാലോകർക്ക് ഒരേയൊരു നമ്പറേ ആവശ്യമുള്ളൂ. അത് അഗ്നിശമന സേനയുടെ നമ്പറല്ല. ഗിരീഷ് എന്ന യുവാവി​െൻറ 8086703476 എന്ന നമ്പറാണ്. നാഷനൽ സ്കൂളിനടുത്ത തെക്കയിൽ ഗിരീഷാണ് കിണർ ശുചീകരണത്തിൽ മുഴുകുന്നത്. അതുകൊണ്ടുതന്നെ വേനൽ പിറന്നാലും നന്മണ്ടക്കാർക്ക് ഒരു വേവലാതിയുമില്ല. മകര മാസം തൊട്ട് മേടമാസംവരെ ഗിരീഷിന് തിരക്കേറിയ നാളുകളാണ്. മറ്റ് ജോലികളൊക്കെ ചെയ്യുമെങ്കിലും വേനൽക്കാലത്ത് കിണർ ശുചീകരണത്തിനാണ് മുന്തിയ പരിഗണന. ആരുടെയും കുടിവെള്ളം മുട്ടിക്കരുതെന്ന കാഴ്ചപ്പാടുള്ളതിനാൽ ഏത് ഉപഭോക്താവ് വിളിച്ചാലും ഗിരിഷ് വിളിപ്പുറത്തുണ്ടാകും. അഗ്നിശമാന സേനക്കാർ ഇറങ്ങാൻ വൈമനസ്യം കാണിക്കുന്ന കിണറുകളിൽ പോലും ഇൗ യുവാവ് ഇറങ്ങും. ആര് തന്നെ വിലക്കിയാലും ഇദ്ദേഹം ഇറങ്ങും. ഇത് ഗിരീഷി​െൻറ ഗിരിപ്രഭാഷണമല്ല. ഒേട്ടറെ സംഭവങ്ങൾക്ക് നാട്ടുകാർതന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ഇൗ മനസ്സിനെ തളർത്തിയില്ല. കാലി​െൻറ മസിൽ ഉറച്ചുപോകുന്നതാണ് പലരുടെയും അപകടത്തിന് കാരണമാകുന്നതെന്ന് ഇൗ യുവാവ് പറയുന്നു. ഇതിനിടയിൽ കിണറിൽ കുടുങ്ങിപ്പോയവരുടെ രക്ഷകനായും മാറി. കാരക്കുന്നത്തെ എം.ടി. അസ്സൻ മാസ്റ്ററുടെ 28 കോൽ ആഴമുള്ള കിണറിൽ കുടുങ്ങിപ്പോയ കായലാടുമ്മൽ മനോജിനെ രക്ഷപ്പെടുത്തിയതും നഷനൽ സ്കൂളിനടുത്ത് 196 കോൽ ആഴമുള്ള തെക്കയിൽ കൃഷ്ണൻ മാസ്റ്ററുടെ കണറ്റിൽനിന്ന് കണിയാഞ്ചാലിൽ സന്തോഷിനെ രക്ഷപ്പെടുത്തിയതും നടുക്കം വിട്ടുമാറാത്ത ഒാർമകളാണ് ഗിരീഷിന്. കുടിവെള്ളത്തിലൂടെയാണ് വേനൽക്കാല രോഗങ്ങൾ പടർന്നുപിടിക്കുകയെന്നും അതുകൊണ്ടാണ് കിണർ ശുചീകരണം ഒരു യജ്ഞമായി കാണുന്നതെന്നും ഇൗ യുവാവ് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story