Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:20 AM GMT Updated On
date_range 19 March 2018 5:20 AM GMTമേപ്പയൂർ പഞ്ചായത്തിൽ മിച്ച ബജറ്റ്
text_fieldsbookmark_border
മേപ്പയൂർ: ഒരു കോടിയിലധികം മിച്ചം ലക്ഷ്യംവെച്ച് 18,05,18,846 രൂപ വരവും 17,03,54,600 രൂപ ചെലവും കണക്കാക്കി മേപ്പയൂർ പഞ്ചായത്ത് ബജറ്റിന് അംഗീകാരം. 1,01,64,246 രൂപയാണ് മിച്ചം കണക്കാക്കിയത്. കാർഷിക മേഖലക്കും ഭവനപദ്ധതിക്കും മാലിന്യസംസ്കരണത്തിനും ഊന്നൽ നൽകുന്നതാണ് 2018-19 വർഷത്തെ ബജറ്റ്. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ച ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് കെ.ടി. രാജൻ ബജറ്റ് അവതരിപ്പിച്ചു. കരുവോട്-കണ്ടംചിറ ഉൾെപ്പടെ പഞ്ചായത്തിലെ മുഴുവൻ തരിശുഭൂമിയും കൃഷിയോഗ്യമാക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. തെങ്ങുകൃഷിക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഇതിനായി 45 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണ-ക്ഷീരവികസന പദ്ധതിക്ക് 42 ലക്ഷം രൂപ നീക്കി വെച്ചു. ലൈഫ് ഭവനപദ്ധതിക്ക് 70 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 54,49,000 രൂപയും പട്ടികജാതിക്ഷേമത്തിന് 42,59,000 രൂപയും റോഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ഒരുകോടി 40 ലക്ഷം രൂപയും വകയിരുത്തി. മാലിന്യസംസ്കരണത്തിന് 15 ലക്ഷം, ആരോഗ്യമേഖലക്ക് 12 ലക്ഷം, നിലവിലുള്ള കുടിവെള്ള പദ്ധതികൾ നവീകരിക്കുന്നതിനും നിർമാണത്തിലുള്ളവ നവീകരിക്കുന്നതിനുമായി 35,39,000 രൂപ എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്. ബജറ്റ് ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ. ശ്രീജയ, യൂസഫ് കോറോത്ത്, വി.പി. രമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. രതീഷ്, ആന്തരി കമല, ഷർമിന കോമത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story