Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:32 AM GMT Updated On
date_range 17 March 2018 5:32 AM GMTമിഠായിത്തെരുവിൽ രണ്ട് ഗുഡ്സ് വാഹനങ്ങൾക്ക് ഒരുമണിക്കൂർ നിയന്ത്രിത പ്രവേശനം; എസ്.കെ സ്ക്വയറിലെ പരിപാടികൾക്ക് അനുമതി നിർബന്ധം
text_fieldsbookmark_border
മിഠായിതെരുവിൽ രണ്ട് ഗുഡ്സ് വാഹനങ്ങൾക്ക് ഒരുമണിക്കൂർ നിയന്ത്രിത പ്രവേശനം; എസ്.കെ സ്ക്വയറിലെ പരിപാടികൾക്ക് അനുമതി നിർബന്ധം കോഴിക്കോട്: നവീകരിച്ച മിഠായിതെരുവിൽ രണ്ട് ഗുഡ്സ് ഓട്ടോകൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. ഉച്ചക്ക് രണ്ടു മുതൽ മൂന്നുവരെയാണ് പ്രത്യേക നമ്പറിട്ട വാഹനങ്ങൾക്ക് തെരുവിൽ പ്രവേശിക്കാനനുമതി നൽകുക. മിഠായിതെരുവിലെ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി വ്യാപാരികളുടെയും തൊഴിലാളികളുടെയും ആവശ്യപ്രകാരമാണ് ഈ ഇളവ് നൽകിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും മിഠായിെതരുവ് സന്ദർശിച്ചതിനുശേഷം കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്. എസ്.കെ സ്ക്വയറിൽ കോർപറേഷൻ അനുമതിയില്ലാതെ ശനിയാഴ്ച മുതൽ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നും തീരുമാനമായി. ചെറിയ പരിപാടികൾക്ക് മാത്രമേ ഇവിടെ അനുമതി നൽകൂ. ഇത്തരം പരിപാടികൾക്ക് ആവശ്യമായ മൈക്ക് സെറ്റ് ഡി.ടി.പി.സി ഇവിടെ സജ്ജീകരിക്കും. സ്ക്വയറിൽ ഒരു സ്ട്രീറ്റ് മാനേജറെ കോർപറേഷൻ നിയമിക്കും. തെരുവിലെ ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിെൻറ ഭാഗമായി പാളയത്ത് നിന്ന് എം.പി റോഡ് (മൊയ്തീൻ പള്ളി ജങ്ഷൻ) വഴി ലാൻഡ് വേൾഡ് സെൻററിലേക്ക് വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കാനും താജ് റോഡ്, കോർട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനമായി. ലാൻഡ് വേൾഡിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലവും ബിൽഡിങ് ചട്ടപ്രകാരമുള്ള പാർക്കിങ് സൗകര്യങ്ങൾ ലഭ്യമായതിനാലുമാണ് ഇവിടേക്ക് വാഹനങ്ങൾക്ക് േക്രാസ് ചെയ്യാൻ അനുമതി നൽകിയത്. മറ്റ് റോഡുകളിൽ നിന്ന് പ്രവേശനം ഉണ്ടാവില്ല. താജ് റോഡിലും കോർട്ട് റോഡിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പാർക്കിങ് നിയന്ത്രിക്കും. രാവിലെ ഒമ്പതുമണിയോടെയാണ് മന്ത്രിമാരും സംഘവും മിഠായിതെരുവിലെത്തിയത്. വ്യാപാരികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ മന്ത്രി ടി.പി അസൗകര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, തഹസില്‍ദാര്‍ ഇ. അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡോ. എം.കെ. മുനീർ എം.എൽ.എയും പങ്കെടുത്തു. photo ab1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story