Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:27 AM GMT Updated On
date_range 14 March 2018 5:27 AM GMT'അനിരുദ്ധെൻറ മരണത്തിൽ സമഗ്രാന്വേഷണം നടത്തണം'
text_fieldsbookmark_border
ബാലുശ്ശേരി: ഡൽഹിയിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി പൂനത്ത് േതാേട്ടാളി അനിരുദ്ധെൻറ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് യുവമോർച്ച ബാലുശ്ശേരി മണ്ഡലം യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂഡൽഹി വികാസ്പുരി മൂന്നാം ബറ്റാലിയനിൽ എ.എസ്.െഎ ആയിരുന്ന അനിരുദ്ധനെ ലോക് കല്യാൺമാർഗിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനിരുദ്ധൻ പ്രധാനമന്ത്രിയുടെ വസതിയുെട സുരക്ഷ ചുമതലയുള്ള വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അതിസുരക്ഷ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അനിരുദ്ധെൻറ കുടുംബവും ആരോപിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഇ. സാലു, ബബീഷ് ഉണ്ണികുളം, അഖിൽ പന്തലായനി, ലിബിൻ ഭാസ്കരൻ, രഞ്ജിത് ഉണ്ണികുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story