Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 5:17 AM GMT Updated On
date_range 9 March 2018 5:17 AM GMTകടൽ സർവേ പൂർത്തിയാക്കി സംഘം തിരിച്ചെത്തി
text_fieldsbookmark_border
ബേപ്പൂർ: സംസ്ഥാന തുറമുഖ വകുപ്പിനു കീഴിലുള്ള ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം കടൽ പര്യവേക്ഷണം കഴിഞ്ഞ് ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തി. ഈ മാസം ഒന്നാം തീയതിയാണ് കടൽ സർവേക്കായി ബോട്ട് പുറപ്പെട്ടത്. പുതിയാപ്പ ഭാഗത്ത് കടലിലാണ് എട്ടു ദിവസംനീണ്ട സർവേ നടത്തിയത്. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിെൻറ എം.വി.സർവേയർ എന്ന ബോട്ടാണ് കടൽ പര്യവേക്ഷണത്തിന് ഉപയോഗിച്ചത്. സർവേ അഞ്ചു ദിവസംകൊണ്ട് തീരേണ്ടതായിരുന്നു. എന്നാൽ, ബോട്ടിെൻറ മുഴുവൻ ഭാഗങ്ങളും പ്രവർത്തനക്ഷമമല്ലാത്ത കാരണത്താലാണ് വൈകിയത്. കടലിൽ െവച്ച് ബോട്ടിെൻറ അടിഭാഗത്ത് ചെറിയ ദ്വാരം വീണപ്പോൾ ഷീറ്റ് വെച്ച് അടച്ചാണ് സർവേ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ഈ സീസണിൽ ഒരു സർവേ പോലും ചെയ്യാത്ത കാര്യം വിവാദമായപ്പോഴാണ് തട്ടിക്കൂട്ടിയ ബോട്ടുമായി സർവേ സംഘത്തെ കടലിലേക്ക് പറഞ്ഞയച്ചതെന്നും പരാതിയുണ്ട്. കടലിെൻറ ആഴം പരിശോധിക്കുകയും മണൽതിട്ടകളും പാറമടക്കുകളും അടയാളപ്പെടുത്തി തുറമുഖ വകുപ്പിന് റിപ്പോർട്ട് തയാറാക്കി കൈമാറുകയും ചെയ്യുന്ന ജോലിയാണ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നടത്തുന്നത്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കപ്പൽ, ഉരു തുടങ്ങിയ യാനങ്ങൾക്ക് തുറമുഖത്തേക്ക് അടുക്കാനുള്ള ചാലുകൾ നിർണയിക്കുന്നത്. പിന്നീട് തുടർ നടപടിയായാണ് മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് ഈ ഭാഗങ്ങളിൽ ഡ്രഡ്ജിങ് നടത്തുന്നത്. പൊന്നാനി മുതൽ മാഹി വരെയാണ് ബേപ്പൂർ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തിെൻറ സർവേ ഏരിയ നിർണയിച്ചിരിക്കുന്നത്. സീസണിലെ ആദ്യത്തെ സർവേ പ്രവൃത്തിയാണ് ഇന്നലെ പൂർത്തീകരിച്ച് മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story