Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:35 AM GMT Updated On
date_range 3 March 2018 5:35 AM GMTഭക്ഷ്യയോഗ്യമല്ലാത്ത അരി തിരിച്ചെടുക്കാൻ എഫ്.സി.െഎക്ക് മടി; എം.എൽ.എ ഇടപെട്ടപ്പോൾ മനംമാറ്റം
text_fieldsbookmark_border
കോഴിക്കോട്: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യാൻ കൊയിലാണ്ടി സപ്ലൈകോ ഡിപ്പോയിേലക്ക് എത്തിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരി തിരിച്ചെടുക്കാൻ എഫ്.സി.െഎ അധികൃതർ തയാറാകാത്തത് വിവാദമായി. കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ നാട്ടുകാരും ചുമട്ടുതൊഴിലാളികളും തടഞ്ഞുവെച്ച ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു ലോഡ് അരിയാണ് സപ്ലൈകോ അധികൃതർ വെള്ളിയാഴ്ച ഉച്ചയോടെ തിക്കോടി എഫ്.സി.െഎ ഗോഡൗണിലേക്ക് തിരിച്ചയച്ചത്. എന്നാൽ, ഗോഡൗണിൽനിന്ന് പുറത്തേക്ക് പോയ അരി തിരിച്ചെടുക്കാനാവില്ലെന്ന നിലപാട് എഫ്.സി.െഎ അധികൃതർ എടുത്തതോടെ അരിയും ലോറിയും മണിക്കൂറുകളോളം ഗേറ്റിനു പുറത്ത് കിടക്കേണ്ടിവന്നു. വിവരമറിഞ്ഞ് സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ എൻ.കെ. ശ്രീജ, ജൂനിയർ മാനേജർ ടി.സി. സജീവൻ എന്നിവർ എഫ്.സി.െഎ ഏരിയ മാനേജർ സെന്തിൽ നാഥുമായി ചർച്ച നടത്തിയെങ്കിലും അരി തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. വിവരമറിഞ്ഞ് സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി എഫ്.സി.െഎയിലേക്ക് വന്നതോടെ സംഘർഷാവസ്ഥയായി. കൂടുതൽ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് ഏരിയ മാനേജറുടെ ഒാഫിസിലേക്ക് കടന്നുകയറി. നിലപാടിൽനിന്ന് മാറാൻ തയാറാവാത്തതിനെ തുടർന്ന് ഏരിയ മാനേജറെ പ്രവർത്തകർ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് പയ്യോളി എസ്.െഎ ജി.എസ്. അനിൽ കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടും പ്രവർത്തകർ ഉപരോധം തുടർന്നു. പിന്നീട് കെ. ദാസൻ എം.എൽ.എ എഫ്.സി. െഎയിലെത്തിയതോടെയാണ് അധികൃതർ മുൻ നിലപാടിൽനിന്ന് അയഞ്ഞത്. ജില്ല കലക്ടർ യു.വി. ജോസുമായി എം.എൽ.എ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് അരി തിരിച്ചെടുക്കാൻ എഫ്.സി.െഎ അധികൃതർ തയാറായി. അതോടെയാണ് സംഘർഷാവസ്ഥക്ക് പരിഹാരമായത്. കലക്ടറുടെ നിർദേശ പ്രകാരം കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ, െഡപ്യൂട്ടി തഹസിൽദാർ പി.പി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ എഫ്.സി.െഎ ഗോഡൗണിലെത്തി ഭക്ഷ്യയോഗ്യമല്ലാത്ത അരിയുടെ സാമ്പിൾ ശേഖരിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി ഒാഫിസർ ഫെബിന മുഹമ്മദിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും എഫ്.സി.െഎയിലെത്തി സാമ്പിൾ ശേഖരിച്ചു. എഫ്.സി.െഎയിൽ നടന്ന ഉപരോധത്തിന് സി.പി.എം നേതാക്കളായ എൻ.വി. രാമകൃഷ്ണൻ, ബിജു കളത്തിൽ, എം. രാമചന്ദ്രൻ, ആർ. വിശ്വൻ, എ.വി. സുരേഷ്, ഡി. ദീപ, പി.കെ. ശശി കുമാർ, ടി.പി. ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story