Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രിയും കലക്ടറും...

മന്ത്രിയും കലക്ടറും ഇടപെട്ടു; അംശക്കച്ചേരി-ചെറുകുളം റോഡിന് വീണ്ടും പ്രതീക്ഷ

text_fields
bookmark_border
കക്കോടി: 40 വർഷത്തോളമായി വികസനത്തിനായി കാത്തിരിക്കുന്ന അംശ കച്ചേരി-ചെറുകുളം റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നത്തിന് വീണ്ടും സർവേ നടപടികൾ പൂർത്തിയായി. പലതവണയാണ് റോഡ് വികസനത്തിന് സർവേ നടപടികൾ നടന്നത്. ഇത്തവണ വകുപ്പ് സർവേയറെ ലഭിക്കാതെ വന്നതോടെ ഒരു റിട്ട. സർവേയറുടെ നേതൃത്വത്തിലാണ് റോഡി​െൻറ 4 .8 കിലോമീറ്റർ ഭാഗം സർവേ പൂർത്തിയാക്കിയത്. ഇനി പെതുമരാമത്ത് വിഭാഗവും ലാൻഡ് അക്വിസിഷനും ചേർന്ന് സർവേ ഭൂമി പരിശോധിച്ച് റോഡിനു വേണ്ട സ്ഥലം ഏറ്റെടുക്കണം. റോഡ് ഏറെയും വയൽക്കര ഭൂമിയിലൂടെയായതിനാൽ, വികസനത്തിനായി തിരുവനന്തപുരത്ത് നിന്നും സോഷ്യൽ ഇംപാക്ട് സ്റ്റഡീസി​െൻറയും അനുമതിയും ലഭിക്കണം. ഇതിനായി മൂന്നു മാസത്തോളം കാത്തിരിക്കേണ്ടി വരും. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാനായി എട്ടു കോടിയോളം നേരത്തേ വകയിരുത്തിയിട്ടുമുണ്ട്. ബാക്കി പ്രവൃത്തിക്കായുള്ള ഫണ്ട് സ്ഥലം എം.എൽ.എ വഴി കണ്ടെത്താനാണ് ശ്രമം. അഞ്ചു കിലോമീറ്ററോളം റോഡി​െൻറ 500 മീറ്റർ ഭാഗം മാത്രമാണ് നേരത്തേ വികസിപ്പിക്കാൻ കഴിഞ്ഞത്. ബാക്കി വരുന്ന പ്രവൃത്തിക്കാണ് ഗതാഗത മന്ത്രിയും കലക്‌ടറും നേരിട്ട് ഉേദ്യാഗസ്ഥർക്ക് റോഡ് വികസനം നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story