Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 5:38 AM GMT Updated On
date_range 14 July 2018 5:38 AM GMTവർഗീയതയെ എതിർക്കുന്നവർ പോലും പ്രവൃത്തിപഥത്തിൽ വീണുപോകുന്നു -വെങ്കിടേഷ് രാമകൃഷ്ണൻ
text_fieldsbookmark_border
കോഴിക്കോട്: വലിയ വാക്കിൽ വർഗീയതയെ എതിർക്കുന്നവർ പോലും പ്രവൃത്തിപഥത്തിൽ വീണുപോകുന്ന അവസ്ഥയാണെന്ന് ഫ്രണ്ട്ലൈൻ ഡെപ്യൂട്ടി എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജനാധിപത്യവേദി സംഘടിപ്പിച്ച കെ.എസ്. ബിമൽ അനുസ്മരണ ചടങ്ങിൽ ജനാധിപത്യത്തിെൻറ കാവലാളാവുക എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ തീവ്രവാദത്തെയും ചങ്ങാത്ത മുതലാളിത്തത്തെയും നേരിടുന്നതില്‍ ഇടതുപക്ഷം പലപ്പോഴും പരാജയപ്പെടുകയാണ്. മഹാരാജാസ് കോളജിലെ വിദ്യാർഥി അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൂട്ടിലായ ഭീകരസംഘടനയെ എതിര്‍ക്കുന്നതോടൊപ്പം, ഇടതുപക്ഷം ഇത്തരം സംഘടനകളുമായി കൂട്ടുകൂടുന്ന സവിശേഷ സാഹചര്യവും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. കോർപറേറ്റ് സ്ഥാപനമായ വേദാന്തയുടെ വിദ്യാഭ്യാസ കേന്ദ്രത്തിന് അപേക്ഷാസമയം നീട്ടിനൽകുകവഴി കേന്ദ്രം വഴിവിട്ട ആനുകൂല്യമാണ് നൽകിയത്. ജിയോയുടെ നിലവിൽ വരാത്ത കോളജിന് അതിേശ്രഷ്ഠ പദവി നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ വേദാന്തയുടെ വാർത്ത വിസ്മരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവേദി ചെയർമാൻ പി.കെ. പ്രിയേഷ്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീഷ ഒതയോത്ത് ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി. തൂത്തുക്കുടി സ്റ്റെർലെറ്റ് വിരുദ്ധസമരസമിതി നേതാവ് കൃഷ്ണമൂർത്തി, മുഹമ്മദ് സലീം, അജയ്ഘോഷ്, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story