Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:41 AM GMT Updated On
date_range 28 Feb 2018 5:41 AM GMTകിടപ്പിലായ സഫീദക്ക് സഹായം ലഭ്യമാക്കും^നാഷനൽ ട്രസ്റ്റ് ഭാരവാഹികൾ വീട് സന്ദർശിച്ചു
text_fieldsbookmark_border
കിടപ്പിലായ സഫീദക്ക് സഹായം ലഭ്യമാക്കും-നാഷനൽ ട്രസ്റ്റ് ഭാരവാഹികൾ വീട് സന്ദർശിച്ചു കുറ്റ്യാടി: വേളം വലകെട്ടിൽ കിടപ്പിലായ ഭിന്നശേഷിക്കാരി കുഴിച്ചാലിൽ പരേതനായ മൊയ്തുവിെൻറ മകൾ സഫീദയുടെ(19) ചികിത്സക്കും പരിചരണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് സെൻട്രൽ കമ്മിറ്റി ജില്ല കൺവീനർ പി. സിക്കന്തർ പറഞ്ഞു. സഫീദയുടെ ദുരിതങ്ങളെക്കുറിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട് കമ്മിറ്റിയുടെ ചെയർമാനായ ജില്ല കലക്ടർ യു.വി. ജോസിെൻറ നിർദേശപ്രകാരമാണ് സംഘം വീട് സന്ദർശിച്ചത്. സെറിബ്രൽ പാൾസി ബാധിതയായ സഫീദയുടെ തല ഉറച്ചിട്ടില്ല. പേശികൾ ബലഹീനമാണ്. മലർന്ന് കിടക്കാനേ കഴിയൂ. സംസാരിക്കാൻ കഴിയില്ല. കാൽപാദവും കൈയും വളഞ്ഞ് ചുരുണ്ട നിലയിലാണ്. ഡോക്ടറുടെ നിർദേശപ്രകാരം ബോട്ടക്സ് ഇൻജക്ഷൻ കൊടുത്ത് നിത്യേന ഫിസിയോ തെറപ്പി ചെയ്താൽ ഇതിന് പരിഹാരമാവും. ഇൻജക്ഷന് 45,000 രൂപയാണ് വില. ഉപ്പയും ഏക സഹോദരനും മരിച്ചതോടെ വിഷമത്തിലായ കുടുംബത്തിന് ഈ തുക താങ്ങാൻ കഴിയില്ല. സൗകര്യപ്രദമായ കട്ടിലില്ലാത്തതിനാൽ നിലത്താണ് പതിവായി കുട്ടിയെ കിടത്തുന്നത്. പ്രാഥമികാവശ്യത്തിനും മറ്റുമായി വയോധികയായ ഉമ്മ വാരിയെടുത്താണ് കൊണ്ടുപോകുന്നത്. ഇത് അസ്ഥികൾ ഒടിയാൻ വരെ കാരണമാകുമെന്നും പറഞ്ഞു. കിടത്താനും ഉരുട്ടിക്കൊണ്ടുപോകാനും പറ്റിയ റിക്ലയിനർ വീൽചെയറിലാണ് കുട്ടിയെ കിടത്തേണ്ടത്. അത് ലഭ്യമാക്കാൻ കലക്ടർക്ക് അപേക്ഷ നൽകും. വീട്ടിലേക്ക് ഗതാഗതയോഗ്യമായ റോഡില്ല. ഇതിനുവേണ്ടി ഉമ്മ കുഞ്ഞാമി നൽകിയ അേപക്ഷയും കമ്മിറ്റിയോഗത്തിൽ സമർപ്പിക്കും. സെറിബ്രൽ പാൾസി, എം.ആർ, ഓട്ടിസം, മൾട്ടിപ്പ്ൾ ഡിസബ്ലിറ്റി എന്നീ നാല് രോഗങ്ങളുള്ള കുട്ടികളുടെ ക്ഷേമത്തിനും സ്വത്ത് സംരക്ഷണം, നിയമ പരിരക്ഷ എന്നിവക്കായി രൂപവത്കരിച്ച നാഷനൽ ട്രസ്റ്റിൽ ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ജഡ്ജ്, പൊലീസ് കമീഷണർ, ലോയർ കമീഷണർ, ജില്ല രജിസ്ട്രാർ എന്നിങ്ങനെ പത്തംഗങ്ങളുണ്ട്. കൺവീനർക്ക് പുറമെ പി.കെ.എം. സിറാജ്, പെയിൻ ആൻഡ് പാലിയേറ്റിവ്കെയർ വളൻറിയർ ഹമീദ് തെരുവത്ത്കടവ് എന്നിവരും സഫീദയുടെ വീട് സന്ദർശിച്ചു. 'ആവിഷ്കാരങ്ങൾക്ക് കാലങ്ങളോട് സംവദിക്കാനാവണം' കുറ്റ്യാടി: വർത്തമാനകാലത്തിൽനിന്നും ഭാവിയിലേക്ക് വായിക്കാനാവുന്ന ആവിഷ്കാരങ്ങളാണ് സാമൂഹികമാറ്റം സാധ്യമാക്കുന്നതെന്ന് ചിന്തകനും വാഗ്മിയുമായ ടി.പി. മുഹമ്മദ് ഷമീം അഭിപ്രായപ്പെട്ടു. അടയാളം സാംസ്കാരികവേദി കുറ്റ്യാടിയിൽ സംഘടിപ്പിച്ച ചർച്ചസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല സൽമാൻ അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, കണ്ണൻ കരിങ്ങാട്, മൊയ്തു കണ്ണങ്കോടൻ, പ്രേമൻ, സി.കെ കരുണൻ, രമേശ് ബാബു കാക്കനൂർ, കെ.പി. മുകുന്ദൻ അബ്ദുല്ല മേനിക്കണ്ടി, യു.കെ. ഹമീദ്, ഇ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഒ.കെ. ഫാരിസ് സ്വാഗതവും ഷഫീഖ് പരപ്പുമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story