Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:56 AM GMT Updated On
date_range 11 Aug 2018 5:56 AM GMTമലവെള്ളപ്പാച്ചിൽ: മലയോരത്തെ ദുരിതമകറ്റാൻ നടപടി തുടങ്ങി
text_fieldsbookmark_border
*തിരുവമ്പാടിയിൽ 11 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകും * മറിപ്പുഴ പാലം ഉടൻ പുനർനിർമിക്കും തിരുവമ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് മലയോര മേഖലയിലുണ്ടായ ദുരിതമകറ്റാൻ നടപടി തുടങ്ങി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത മേഖലയായ പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്ത്, ആനക്കാംപൊയിൽ മറിപ്പുഴ എന്നിവിടങ്ങളിൽ നാട്ടുകാരും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘങ്ങളുടെ പ്രവർത്തകരും ആശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങി. ഇലന്തുകടവിലെ മലവെള്ളപ്പാച്ചിലുണ്ടായ വീടുകൾ വിവിധ സന്നദ്ധ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ താമസയോഗ്യമാക്കി. മുഴുവൻ വസ്തുക്കളും നശിച്ച നാലു വീടുകളാണ് ഇലന്തുകടവിലുള്ളത്. ഈ വീടുകളിലെ കുടുംബങ്ങൾക്ക് സന്നദ്ധ പ്രവർത്തകർ വസ്ത്രങ്ങളും മറ്റും കൈമാറി. ഇലന്തുകടവ് പാലത്തിന് സമീപത്തെ പുഴയുടെ സംരക്ഷണ ഭിത്തിയും റോഡും മലവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. മണ്ണിടിച്ചിൽ കാരണം റോഡ് അപകടഭീഷണിയിലാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ആനക്കാംപൊയിൽ മറിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലം ഉടൻ പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പാലം തകർന്നതിനാൽ പതിനൊന്ന് കുടുംബങ്ങൾ മറിപ്പുഴയിൽ ഒറ്റപ്പെട്ടിരിക്കയാണ്. വെള്ളിയാഴ്ച അസി. കലക്ടർ അഞ്ജു, തഹസിൽദാർ മുഹമ്മദ് റഫീക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്തിൽ ദുരിതമനുഭവിക്കുന്ന 18 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് തിരുവമ്പാടി വില്ലേജ് ഓഫിസർ അറിയിച്ചു. മുത്തപ്പൻപുഴ സെൻറ് ആൻറണീസ് എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ജി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ആറു കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story