Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 5:32 AM GMT Updated On
date_range 10 Aug 2018 5:32 AM GMTമലയോരത്ത് തീരാദുരിതത്തിെൻറ രാപകൽ
text_fieldsbookmark_border
തിരുവമ്പാടി: കനത്ത മഴ മലയോര മേഖലയിൽ ദുരിതം വിതച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ മേഖലയെ വെള്ളത്തിലാക്കി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടിയത്. മണിക്കൂറുകൾക്കകം മലവെള്ളപ്പാച്ചിലിൽ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. വ്യാഴാഴ്ച പുലർച്ചയോടെ ഇരുവഴിഞ്ഞിപ്പുഴ കരവിഞ്ഞ് ഇലന്തുകടവ് തുരുത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. പ്രദേശവാസികൾ അടിയന്തരമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. തിരുവമ്പാടി ടൗൺപരിസരങ്ങൾ വെള്ളത്തിനടിയിലായി. ടൗണിൽ വെള്ളം കയറുന്നതറിഞ്ഞ് വ്യാപാരികൾ ബുധനാഴ്ച രാത്രിതന്നെ കടകളിലെത്തി സാധനങ്ങൾ മാറ്റിയത് നാശനഷ്ടം ഒഴിവാക്കി. ഇരുമ്പകം തപാൽ ഓഫിസിൽ വെള്ളംകയറി ഫയലുകൾ നശിച്ചു. തിരുവമ്പാടി ഉല്ലാസ് നഗർ, മറിയപ്പുറം, ചേപ്പിലംകോട്, പച്ചക്കാട്, താഴെ തിരുവമ്പാടി ഭാഗങ്ങളിലായി നിരവധി വീടുകളിൽ വെള്ളംകയറി. അഗ്നിശമന സേനയും ദുരിതമേഖലയിലെത്തി. തിരുവമ്പാടി വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർ രാത്രി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story