Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 5:56 AM GMT Updated On
date_range 8 Aug 2018 5:56 AM GMTപുഴയിൽ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കിട്ടി
text_fieldsbookmark_border
കൽപറ്റ: വെണ്ണിയോട് വലിയ പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപറമ്പിൽ നാരായണൻ കുട്ടിയുടെ മകൾ സൂര്യയുടെ (11) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെടുത്തത്. നാരായണൻ കുട്ടിയുടെയും ഭാര്യ ശ്രീജയുെടയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്തിരുന്നു. ഇവരുെട ഒമ്പതു വയസ്സുള്ള മകൻ സായൂജിനെ ഇനിയും കണ്ടെത്താനായില്ല. കുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സൂര്യ. സായൂജ് ചുണ്ടേൽ ആർ.സി.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെയാണ് കുടുംബം പുഴയിൽ ചാടിയത്. രാവിലെ പുഴക്കരയിലെത്തിയ പ്രദേശവാസിയാണ് വെണ്ണിയോട് ശ്മശാനത്തോടു ചേർന്നുള്ള കടവിനരികെ കുടയും ബാഗും നാല് ജോടി ചെരിപ്പുകളും കണ്ടത്. ബാഗിൽനിന്ന് ലഭിച്ച കുറിപ്പ് പ്രകാരമാണ് കുടുംബം പുഴയിൽ ചാടി ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ തിരച്ചിൽ തുടങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ നാരായണൻ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ൈവകീട്ടാണ് ശ്രീജയുടെ മൃതദേഹം കിട്ടിയത്. അഗ്നിശമന സേനയും നാട്ടുകാരും മൂന്നാം ദിവസമായ ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും സംഗമിക്കുന്ന കൂടൽ കടവിൽനിന്നാണ് സൂര്യയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു മൃതദേഹങ്ങളും ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story