Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:23 AM GMT Updated On
date_range 25 April 2018 5:23 AM GMTഹീമോഫീലിയ രോഗികളുടെ കൂട്ടായ്മ ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ് ചാപ്റ്ററിനു കീഴിൽ മലബാറിലെ ഹീമോഫീലിയ രോഗികൾ ബുധനാഴ്ച ഒത്തുചേരും. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ രാവിലെ പത്തുമുതലാണ് പരിപാടി. ബോധവത്കരണ ക്ലാസുകളും ഹീമോഫീലിയ ബാധിച്ച എഴുത്തുകാരൻ എൻ. അബ്ദുൽ ഗഫൂറിനെ ആദരിക്കലും ചടങ്ങിൽ നടക്കും. കാലിക്കറ്റ് ചാപ്റ്ററിനുകീഴിൽ 431 പേരാണ് ഹീമോഫീലിയ ബാധിതരായി ഉള്ളത്. സംസ്ഥാനത്ത് 1500ലേറെ പേരുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഹീമോഫീലിയ രോഗനിർണയത്തിനോ സമഗ്രചികിത്സക്കോ സർക്കാർതലത്തിൽ സംവിധാനമില്ല. നിലവിൽ രോഗികൾക്ക് സമഗ്രചികിത്സയും രോഗനിർണയവും നടത്തുന്ന വെല്ലൂർ സി.എം.സി മാതൃകയിൽ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ ചികിത്സാകേന്ദ്രം തുടങ്ങണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. കോഴിക്കോട് മെഡിക്കൽ കോളജിൽ ഹെമറ്റോളജി വാർഡിലും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ലുക്കീമിയ വാർഡിലുമാണ് രോഗികൾ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജുകളിൽ ഹീമോഫീലിയ വാർഡുകൾ തുടങ്ങണമെന്നും ഇവർ ആവശ്യപ്പെടുന്നു. രോഗനിർണയത്തിനായി കാരിയർ ഡിറ്റക്ഷൻ, പ്രീനാറ്റൽ ഡയഗ്നോസിസ് പരിശോധനകൾ സംസ്ഥാനത്ത് ഒരിടത്തും ലഭ്യമല്ല. രക്തസ്രാവം വരുന്ന സാഹചര്യങ്ങളിൽ കാരുണ്യചികിത്സ പദ്ധതിയിലൂടെ രക്തം കട്ടപിടിപ്പിക്കാൻ സഹായിക്കുന്ന ക്ലോട്ടിങ് ഫാക്ടർ ഇൻജക്ഷൻ ലഭിക്കാറുണ്ട്. എന്നാൽ, രക്തസ്രാവം വരാതിരിക്കാനുള്ള മുന്നൊരുക്കമെന്ന നിലക്ക് നൽകുന്ന പ്രോഫിലാക്സിസ് സംവിധാനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹീമോഫീലിയ രോഗികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story