Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂത്താളി സര്‍വിസ്...

കൂത്താളി സര്‍വിസ് സഹകരണ ബാങ്ക്: യു.ഡി.എഫ് സ്​ഥാനാര്‍ഥി തര്‍ക്കം പരിഹരിച്ചു

text_fields
bookmark_border
പേരാമ്പ്ര: കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ തർക്കം പരിഹരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖി​െൻറ നിർദേശപ്രകാരം ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, ഇ.വി. രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി എന്നിവര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. ബാങ്ക് ഭരണസമിതിയിലേക്ക് േമയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫി​െൻറ ഭാഗത്തുനിന്നും 11 സ്ഥാനാർഥികളുടെ പാനല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തയാറാക്കിയ 11 അംഗ യു.ഡി.എഫ് പാനലിനു പുറമേ കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുേപര്‍കൂടി പത്രിക നൽകി. പ്രാദേശിക നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ പരിഹാരം കാണാതായതോടെ 16 സ്ഥാനാർഥികള്‍ യു.ഡി.എഫി​െൻറ ഭാഗത്തുനിന്ന് ഉണ്ടായത്. നാമനിർദേശപത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞിട്ടും സ്ഥാനാർഥികള്‍ പിന്മാറാതായതോടെ മുഴുവന്‍ പേരും ബാലറ്റ് പേപ്പറില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതോടെ യു.ഡി.എഫി​െൻറ ഭാഗത്തുനിന്നും 16പേരും എൽ.ഡി.എഫ് പാനലില്‍ 10പേരും മത്സരരംഗത്തുള്ള അവസ്ഥ ഉടലെടുക്കുകയായിരുന്നു. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള ബാങ്കി‍​െൻറ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള സുവർണാവസരമായി എല്‍.ഡി.എഫ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വം വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. വിമതരായി പത്രിക നല്‍കിയവര്‍ സ്ഥാനാർഥിത്വം മരവിപ്പിച്ച് മുന്നണിക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ല നേതാക്കള്‍ക്ക് പുറമേ മണ്ഡലം പ്രസിഡൻറ് മോഹന്‍ദാസ് ഓണിയില്‍, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സി. പ്രേമന്‍, രാജന്‍ കെ. പുതിേയടത്ത്, കെ.ടി. കുഞ്ഞമ്മത്, ടി.പി. പ്രഭാകരന്‍, സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story