Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഞ്ചൻകോട്^നിലമ്പൂർ...

നഞ്ചൻകോട്^നിലമ്പൂർ റെയിൽപാത ....... സംസ്​ഥാന സർക്കാർ നിലപാടിനെതിരെ ആക്​ഷൻ കമ്മിറ്റി രംഗത്ത്

text_fields
bookmark_border
നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത ....... സംസ്ഥാന സർക്കാർ നിലപാടിനെതിരെ ആക്ഷൻ കമ്മിറ്റി രംഗത്ത് * പാതക്കെതിരെ മുഖ്യമന്ത്രി വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് കൽപറ്റ: കേരളത്തിനാകെ പ്രയോജനപ്പെടുന്ന നിലമ്പൂർ-നഞ്ചൻകോട് പാതക്കെതിരായ സംസ്ഥാന സർക്കാർ സമീപനത്തിൽ പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി രംഗത്ത്. റെയിൽവേ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഇൗ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിക്കാത്തതിൽ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതക്കെതിരെ മുഖ്യമന്ത്രി വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്നത് അപലപനീയമാണെന്നും ഇവർ പറഞ്ഞു. കേരളത്തിൽ ഇനി ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാന വികസന പദ്ധതിയാണ് നഞ്ചൻകോട്-നിലമ്പൂർ പാത. വയനാട്ടിൽനിന്ന് കൂടുതൽ പേർ യാത്ര ചെയ്യുന്നത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. ഈ പ്രദേശങ്ങളിലേക്ക് ഏറ്റവും എളുപ്പമാർഗമെന്ന നിലയിൽ വയനാട്ടുകാരുടെ പ്രധാന ആവശ്യംകൂടിയാണ് നിർദിഷ്ട റെയിൽപാത. എന്നാൽ, ചില ഉന്നതരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തി​െൻറ സ്വപ്നപദ്ധതിയെ സർക്കാർ ബലികൊടുക്കുകയാണ്. പാത യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപറ്റയിൽ പൊതുസമ്മേളനത്തിൽ ഉറപ്പ് നൽകിയതാണ്. എങ്കിലും പിന്നീട് സർക്കാർതന്നെ പദ്ധതി അട്ടിമറിക്കാൻ മുൻകൈയെടുക്കുന്നതാണ് കാണുന്നത്. ഡോ. ഇ. ശ്രീധരനെ പദ്ധതിയിൽനിന്ന് പുകച്ച് പുറത്തുചാടിച്ചതും പാതയുടെ തുടർപ്രവർത്തനങ്ങൾക്കായി കർണാടകയുമായും കേന്ദ്രവുമായും കത്തിടപാടുകൾ നടത്താത്തതും സംസ്ഥാന സർക്കാറി​െൻറ ഗുരുതര വീഴ്ചയാണ്. ചില വ്യക്തികൾക്ക് താൽപര്യമുള്ള പദ്ധതികൾക്കുവേണ്ടി മാത്രം മുഖ്യമന്ത്രി ചർച്ച നടത്തുന്നതും കേന്ദ്രവും സംസ്ഥാനവും അംഗീകരിച്ച പദ്ധതിയെ തന്ത്രപൂർവം തഴയുന്നതും ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമായ നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി അട്ടിമറിക്കുന്നതിനെതിരെ എൽ.ഡി.എഫ് ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, വി. മോഹനൻ, എം.എ. അസൈനാർ, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണിൽ, കെ. കുഞ്ഞിരാമൻ, ജോസ് കപ്യാർമല, മോഹൻ നവരംഗ്, ജോസ് തണ്ണിക്കോട്, നാസർ കാസിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story