Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right‘പാലം വരട്ടെ,...

‘പാലം വരട്ടെ, പോകാനിടം തന്നാൽ മാറിത്തരാം’

text_fields
bookmark_border
‘പാലം വരട്ടെ, പോകാനിടം  തന്നാൽ മാറിത്തരാം’
cancel
camera_alt??? ?????????????????????

കോട്ടയം: കോടിമതയിൽ പാലം വന്നോട്ടെ. ഞങ്ങൾക്ക് ജീവിക്കാൻ ഒരുതുണ്ട് ഭൂമിയും കിട പ്പാടവും തരൂ. ഈ മാലിന്യക്കുഴിയിൽ കിടന്ന് മടുത്തു. നിറഞ്ഞ കണ്ണുകളോടെ പറയുന്നത് ഐ ഷയാണ്. കോടിമതയിലെ പാലത്തിന് വിലങ്ങുതടിയെന്ന് നാട് മുഴുവൻ പറയുന്ന അതേ ഐഷ തന്നെ. കോടിമതയിൽ പാലം വരുന്നതിനും വികസനം നടപ്പാകുന്നതിനുമൊന്നും ഐഷ എതിരല്ല. പാലത്തിനായി സ്ഥലം ഒഴിഞ്ഞുതരാനും തയാർ. എന്നാൽ, ഇവിടെനിന്ന് ഇറങ്ങിയാൽ മകളെയും കൊച്ചുമക്കളെയും കൂട്ടി എേങ്ങാട്ടുപോകും. ഐഷയുടെ ചോദ്യത്തിന് അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല. കോടിമതയിൽ പണി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന രണ്ടാമത്തെ പാലത്തിെൻറ നിർദിഷ്ട വഴിയിലാണ് പുതുവൽചിറ ഐഷയുടെ കുടുംബം താമസിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇതരമതസ്ഥരായ ഐഷയും ഭർത്താവ് രാജുവും.

29 വർഷം മുമ്പാണ് കൊടൂരാറിെൻറ കരയിലെ പുറേമ്പാക്കിൽ ഫ്ലക്സ് വലിച്ചുകെട്ടി കൂരയൊരുക്കി അഭയം തേടിയത്. നാലുവർഷംമുമ്പ് രാജു മരിച്ചു. ഇപ്പോൾ ഐഷക്കൊപ്പമുള്ളത് ഇളയ മകളും മൂത്ത മകളുടെ രണ്ടു കുട്ടികളുമാണ്. 2015ൽ പാലത്തിെൻറ നിർമാണ പ്രവൃത്തി തുടങ്ങിയതോടെയാണ് ഇവരുടെ താമസം ഭീഷണിയിലായത്. ഇവരെ കുടിയൊഴിപ്പിക്കാതെ പാലത്തിെൻറ അപ്രോച്ച് റോഡ് പണിയാനുമാവില്ല. ഒഴിഞ്ഞാൽ കിടപ്പാടവും ഭൂമിയും നൽകാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, ഇതുവരെ ഇവരെ പുനരധിവസിപ്പിക്കാൻ നടപടിയായിട്ടില്ല. പലരും വാഗ്ദാനങ്ങൾ മാത്രം നൽകി. വ്യാപകമായി തങ്ങളുടെ പേരിൽ പിരിവുനടന്നതായും അതൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞവർഷം വരെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു. റേഷൻകാർഡും വീട്ടുനമ്പറും വരെയുണ്ട്. എന്നിട്ടും വീട് കിട്ടിയില്ല. പാലം പണിയുന്ന കെ.എസ്.ടി.പി കുടിയൊഴിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി 1,70,000 രൂപ നൽകും. എന്നാൽ, താമസം മാറിയാലേ അത് കിട്ടൂ.

ചില സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടുപോവുന്നത്. ഹോട്ടൽ മാനേജ്മെൻറ് പഠനം കഴിഞ്ഞ ഇളയ മകൾക്ക് ജോലിക്ക് പോകണമെന്നുണ്ടെങ്കിലും അസുഖബാധിതയായ ഐഷയെയും നോക്കാൻ ആരുമില്ലാത്തതിനാൽ നടക്കുന്നില്ല. ‘കൂടുതൽ പണം കിട്ടാനാണ് തങ്ങൾ ഇവിടെനിന്ന് മാറാത്തതെന്നാണ് പലരും പറയുന്നത്. ഒരുദിവസം പോലും ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നില്ല. അത്രക്ക് ദുസ്സഹമാണ് ജീവിതം. അറവുമാലിന്യമടക്കം വീടിനു മുന്നിലെ കടവിൽ തള്ളുന്നു. വീടിനു മുന്നിലിട്ടാണ് കാലികളെ കശാപ്പുചെയ്യുന്നത്. ഇരുട്ടായാൽ റോഡിൽനിന്ന് നൂണ്ടിറങ്ങുന്നവരെയും പരിസരത്തെ സാമൂഹിക വിരുദ്ധരെയും പേടിക്കണം. അച്ഛൻ മരിച്ചശേഷം ഇതുവരെ രാത്രി ധൈര്യത്തോടെ ഉറങ്ങിയിട്ടില്ല- ഐഷയുടെ ഇരുപത്തിനാലുകാരിയായ ഇളയ മകൾ പറയുന്നു. ഇല്ലായ്മകൾക്കിടയിലും വഴിയിൽനിന്നുകിട്ടുന്ന നായ്ക്കൾക്കും പൂച്ചകൾക്കും അഭയസ്ഥാനമാണ് ഈ കുടിൽ. അസുഖംവന്ന് ഉടമകൾ ഉപേക്ഷിച്ചവയാണ് മിക്കവയും. ഇവയെ വീട്ടിൽകൊണ്ടുവന്ന് പരിചരിച്ച് വളർത്തും. ഈ നായ്ക്കൾ മാത്രമാണ് ഇപ്പോൾ ഇവരുടെ ധൈര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSLOCAL NEWS
News Summary - local news
Next Story