Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിച്ചിയില്‍...

കുറിച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നിശ്ചലമായി പദ്ധതികൾ

text_fields
bookmark_border
കുറിച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം;  നിശ്ചലമായി പദ്ധതികൾ
cancel
camera_alt???????? ?????????????? ??????? ???????????? ????? ??????

ചങ്ങനാശ്ശേരി: വേനല്‍ കടുത്തതോടെ കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കു ടിവെള്ളക്ഷാമം രൂക്ഷം. മിക്ക കുടിവെള്ള പദ്ധതികളും വെള്ളമില്ലാതെ നിശ്ചലമായി. പഞ്ചായത ്തിെൻറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കിയോസ്‌ക് വാട്ടര്‍ ടാങ്കുകളിൽ വെള്ളം നിറച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ടാങ്കുകൾ പലതും ഉപയോഗശൂന്യമായി. ഒരു ടാങ്ക് സ്ഥാപിക്കാന്‍ അരലക്ഷം രൂപവരെയാണ് ചെലവാക്കിയത്. വെള്ളം ലഭിക്കുമെന്ന് വിശ്വസിച്ച് ടാങ്കുകള്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടുനൽകിയവർക്ക് സ്ഥലവും നഷ്ടമായി വെള്ളമില്ലാത്ത സ്ഥിതിയായി. പതിമൂന്നാം വാര്‍ഡില്‍ പുളിമൂട്, വാഴയില്‍, ചാലയില്‍ ഭാഗങ്ങളിലെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു. വാര്‍ഡിലെ കാര്‍ഗില്‍ ജങ്ഷനില്‍ സ്ഥാപിച്ച കുഴല്‍കിണര്‍ കേടായിട്ട് വർഷങ്ങളായി. പ്രദേശത്തുള്ളവർ ഈ കുഴല്‍കിണറ്റില്‍നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്.

ഒമ്പതാം വാര്‍ഡില്‍ പൊന്‍പുഴ അംബേദ്കര്‍ സെറ്റില്‍മെൻറ് കോളനി, കല്ലമ്പള്ളി, കാര്‍ഗില്‍, കുറിഞ്ഞിമുക്ക് പ്രദേശങ്ങള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങി. കുറിഞ്ഞിമുക്കിലെ രണ്ട് പഞ്ചായത്ത് കിണറുകള്‍ കാടുവളര്‍ന്ന് നശിച്ചു. 11, 12, 16 വാര്‍ഡുകളിൽപെട്ട മലകുന്നം, ജീരകക്കുന്ന്, മാത്തന്‍കുന്ന്, നാലുസെൻറ് കോളനി, ചിറവംമുട്ടം, ചാമക്കുളം പ്രദേശങ്ങളിലെ ജനം കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണ്. ചാമക്കുളം ജലനിധി പദ്ധതിയുടെ കിണര്‍ ശുദ്ധീകരിച്ചാല്‍ ചാമക്കുളം പ്രദേശത്തേക്ക് വെള്ളം എത്തിക്കാനാകുമെങ്കിലും നടപടിയില്ല. ചാമക്കുളം പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതാണ് പ്രശ്നം. കുഴല്‍കിണറുകൾ നോക്കുകുത്തിയായി മാറി. ഒമ്പതാം വാര്‍ഡില്‍ ഭാസ്കരന്‍ കോളനിക്ക് സമീപം നടുറോഡില്‍ കുഴല്‍കിണര്‍ കുഴിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല. 10ാം വാര്‍ഡില്‍ ചാലച്ചിറ-കല്ലുകടവ് റോഡരുകിൽ കഴിഞ്ഞവര്‍ഷം കുഴല്‍കിണര്‍ കുഴിച്ചിരുന്നു. എന്നാല്‍, ഈകിണര്‍ കാണാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഓലകൊണ്ട് മൂടിയിട്ടിരിക്കുകയാണ്. നാലുസെൻറ് കോളനിയിലും ഇതേരീതിയില്‍ കുഴല്‍കിണര്‍ കുഴിച്ച് പൈപ്പ്ലൈന്‍ വലിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിെൻറ പേരിൽ പദ്ധതി നിര്‍ത്തിെവച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story