Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂര്‍ നഗരസഭ...

ഏറ്റുമാനൂര്‍ നഗരസഭ വ്യാപാരസമുച്ചയം: ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന് സ്ഥാനചലനം

text_fields
bookmark_border
ഏറ്റുമാനൂര്‍ നഗരസഭ വ്യാപാരസമുച്ചയം:  ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന് സ്ഥാനചലനം
cancel
camera_alt??????? ?????? ????? ????????? ??????????

ഏറ്റുമാനൂര്‍: നഗരസഭ വ്യാപാരസമുച്ചയത്തിെൻറ നിർമാണത്തിലെയും കരാര്‍ നടപടികള ിലെയും ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന് സ്ഥാനചലനം. അഞ്ചുമാസം മുമ്പ് നഗരസഭയില്‍ ചാര്‍ജെടുത്ത അസിസ്റ്റൻറ് എൻജിനീയര്‍ സി.എസ്. ഷിജുവിനെയാണ് മൂന്നിലവ് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്. ഷിജുവിെൻറ സ്ഥലംമാറ്റത്തിന് പിന്നില്‍ വ്യാപാരസമുച്ചയ നിർമാണത്തിലെ അഴിമതിക്ക് കൂട്ടുനിന്ന കൗണ്‍സിലര്‍മാരാണെന്നാണ് ആരോപണം.ഇതോടെ നാലുവര്‍ഷം മുമ്പ്മാത്രം രൂപം കൊണ്ട നഗരസഭയില്‍ ഏഴാമത്തെ അസിസ്റ്റൻറ് എൻജിനീയറാവും ഇനി ചാര്‍ജെടുക്കുക. നാല് വര്‍ഷത്തിനുള്ളില്‍ ചാര്‍ജെടുത്ത നാലാമത്തെ സെക്രട്ടറിയാണ് ഇപ്പോള്‍ നഗരസഭയിലുള്ളത്.വ്യാപാരസമുച്ചയ നിർമാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്‌കോസിന് സെൻററേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ പുതുതായി ചാര്‍ജെടുത്ത അസിസ്റ്റൻറ് എൻജിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകളുടെ ചുരുളഴിയുന്നത്.

ക്രമക്കേട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എൻജിനീയര്‍ക്കെതിരെ ഏതാനും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം തിരിഞ്ഞു. മാത്രമല്ല, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പത്രപ്രസ്താവനയുമായി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് രംഗത്തു വരുകയും ചെയ്തിരുന്നു. ഇതോടെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കൂടുതല്‍ കൗണ്‍സിലര്‍മാര്‍ എത്തി. എൻജിനീയര്‍ കത്ത് നല്‍കി ഒരു മാസമാകാറായിട്ടും വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ചെയര്‍മാന്‍ തയാറാകാതെ വന്നതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.ഒരു വിഭാഗം അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി ചെയര്‍മാന്‍ ചീഫ് എൻജിനീയറുടെ ഉപദേശം തേടി. എന്നാല്‍, അസിസ്റ്റൻറ് എൻജിനീയറുടെ റിപ്പോര്‍ട്ട് ശരിവെക്കുന്നതായിരുന്നു ചീഫ് എൻജിനീയറുടെ റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്കൊടുവില്‍ ചെയര്‍മാനെ മറികടന്ന് എൻജിനീയര്‍ ഷിജു വാപ്‌കോസിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഈ നടപടിയാണ് എൻജിനീയര്‍ക്കെതിരായ നീക്കത്തിന് കാരണമായത്. ഷിജു കണ്ടെത്തിയ അഴിമതികള്‍ ശരിവെച്ച് നഗരസഭ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് സമരം നടത്തിയ സി.പി.എമ്മും സ്ഥലംമാറ്റത്തില്‍ മൗനം പാലിക്കുകയാണ്. എൻജിനീയറുടെ സ്ഥലംമാറ്റത്തിനെതിരെ കഴിഞ്ഞ ദിവസം കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഈ യോഗത്തില്‍നിന്ന് ചില സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നത് ദുരൂഹത പരത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story