Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നുമാസം റേഷൻ...

മൂന്നുമാസം റേഷൻ വാങ്ങിയില്ല; ജില്ലയിൽ 2465 പേർ ‘പുറത്ത്’

text_fields
bookmark_border
മൂന്നുമാസം റേഷൻ വാങ്ങിയില്ല; ജില്ലയിൽ 2465 പേർ ‘പുറത്ത്’
cancel

കോട്ടയം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങിയില്ല, ജില്ലയിലെ 2465 മുൻഗണന, അന്ത്യോദയ കാർഡ് ഉടമകളെ പൊതുവിഭാഗത്തിലേക്ക് മാറ്റി. സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ കണക്കെടുപ്പിൽ റേഷൻ വാങ്ങാതിരുന്നതായി കണ്ടെത്തിയ മുൻഗണന, അന്ത്യോദയ വിഭാഗം കാർഡ് ഉടമകൾക്കെതിരെയാണ് നടപടി. സൗജന്യ റേഷൻ ഇവർക്കിനി ലഭിക്കില്ല. അർഹരായ നിരവധിപേർ പുറത്തുനിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തത് അയോഗ്യതയായി പരിഗണിച്ച് ഇവർക്കുള്ള സൗജന്യ റേഷൻ നിർത്താനുള്ള നിർദേശം സിവിൽ സപ്ലൈസ് വകുപ്പ് സർക്കാറിനു സമർപ്പിച്ചത്. ഇത് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ 40,000ത്തോളം പേരാണ് പുറത്തായിരിക്കുന്നത്.

സൗജന്യ റേഷൻ വേണ്ടാത്തവർ പാവങ്ങൾ ആകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിേൻറത്. ഇ-പോസ് യന്ത്രങ്ങൾ എല്ലാ കടകളിലുമുള്ളതിനാൽ വേഗത്തിൽ ഇത്തരത്തിൽ റേഷൻ വാങ്ങാത്തവരെ കണ്ടെത്താനും കഴിയും. മുൻഗണനപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവർ മതിയായ കാരണംകാണിച്ച് അർഹത വ്യക്തമാക്കി ജില്ല സപ്ലൈ ഓഫിസറെ സമീപിച്ചാൽ വീണ്ടും അവസരം നൽകും. ഒഴിവുവരുന്ന മുൻഗണനപ്പട്ടികയിലേക്ക് താലൂക്ക് സപ്ലൈ ഓഫിസുകളിൽ തയാറാക്കുന്ന സാധ്യതപട്ടികയിൽനിന്ന് ആളുകളെ ഉൾപ്പെടുത്തും. വസ്തുതകൾ മറച്ചുെവച്ച് മുൻഗണന പട്ടികയിൽ കടന്നുകൂടിയവരിൽനിന്ന് സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതിെൻറ ഭാഗമായ പരിശോധനയും പുരോഗമിക്കുകയാണ്. ഇവരിൽനിന്ന് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. ജില്ലയിൽ ഇത്തരത്തിൽ നിരവധിപേരിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story